24.3 C
Kottayam
Saturday, June 6, 2026

ദീപുവിനെ മരിച്ച ശേഷം മൂന്നു ദിവസം വെന്റിലേറ്ററിൽ കിടത്തി, ആശുപത്രി അധികൃതർക്കും പങ്ക്,മരണത്തിനു പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണം; കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ട്വൻ്റി 20

Must read

കിഴക്കമ്പലം: ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ എം.എല്‍.എ പി.വി ശ്രീനിജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പങ്കിനെകുറിച്ച് അന്വേഷണം നടത്തണം. എം.എല്‍.എ നടത്തിയ ഗൂഡാലോചനയുടെ അനന്തരഫലമാണ് ദീപുവിന്റെ മരണത്തില്‍ കലാശിച്ചത്. പുറമെ പരിക്കുകളൊന്നും കാണാനാകാത്തവിധം പ്രഫഷണല്‍ രീതിയിലാണ് സി.പി.എം ഗുണ്ടകള്‍ ആക്രമിച്ചതെന്നു സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഫെബ്രുവരി 14 ന് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ദീപുവിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കു ശേഷം ദീപുവിനെ പിറ്റെന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആന്റിജന്‍ ടെസ്റ്റും ആര്‍.ടി.പി.സി.ആറും നടത്തി കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരികരിക്കപ്പെട്ടതിനുശേഷം ശസ്ത്രിക്രിയയ്ക്ക് വിധേയനാക്കുകുകയായിരുന്നുവെന്നും പിന്നീട് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെന്നുമാണ് ദീപുവിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്നും 15 ന് വൈകീട്ടോടെ വെന്റിലേറ്ററില്‍ മാറ്റാമെന്നുമാണ് ഡോക്ടര്‍ അറിയച്ചത്.

- Advertisement -

എന്നാല്‍ പിന്നീട് നടന്നത് അസ്വാഭാവികമായ സംഭവവികാസങ്ങളാണ്. 18 ന് ഉച്ചയ്ക്ക് 12.05 ദീപു മരിച്ചതായി ദൃശ്യമാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വരുന്നു. ആശുപത്രിയില്‍ ദീപു തിരിച്ചുവരുന്നതും കാത്തിരിക്കുന്ന ബന്ധുക്കളടക്കമുള്ളവര്‍ ഈ വാര്‍ത്ത അറിഞ്ഞില്ല. ദീപുവിന്റെ മരണം അവരെ ആശുപത്രി അധികൃതര്‍ അറിയിച്ചില്ല. 18 ന് ഉച്ചയ്ക്ക് 12.05 ന് ദീപുവിന്റെ മരണം സ്ഥിരീകരിച്ചതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ 11.25 നാണ് ദീപുവിന് കോവിഡ് ടെസ്റ്റ് നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ മരണം സംഭവച്ചതിനുശേഷം ചെയ്യേണ്ടിയിരുന്ന കോവിഡ് ടെസ്റ്റ് മരണത്തിനുമുന്‍പെയാണ് നടത്തിയതു ഗൂഢാലോചനയാണ്.

- Advertisement -

മൃതദേഹം പോസിറ്റീവാണെന്ന് വരുത്തി തീർത്തതിനു ശേഷം ഉടന്‍തന്നെ പ്ലാസ്റ്റിക്ക് കവറുപയോഗിച്ച് മൂടിക്കെട്ടി ബാന്‍ഡേജ് ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ബന്ധുക്കളെ അറിയിക്കാതെ മൂടിവെച്ചതും കുറ്റകരമാണ്. മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്ന ബന്ധുക്കള്‍ മൃതദേഹം മൂടിക്കെട്ടിയതിനെ ചോദ്യം ചെയ്തപ്പോഴാണ് കോവിഡ് പോസിറ്റിവാണെന്ന് അധികൃതര്‍ പറയുന്നത്. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ ആംബുലന്‍സും ആശുപത്രി അധികൃതര്‍ വിളിച്ചുവരുത്തുകയും, അപ്പോൾ ബന്ധുക്കളും ട്വന്റി20 പ്രവര്‍ത്തകരും തങ്ങള്‍ കബളിക്കപെടുമോ എന്ന് തോന്നിയപ്പോൾ ആശുപത്രി മാനേജ്‌മെന്റിനെതിരെ മുദ്രവാക്യംവിളികളുമായി എതിർപ്പ് അറിയിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡിൻറെ മേൽനോട്ടത്തിൽ പോസ്റ്റ്മാർട്ടം ചെയ്യുവാൻ പോലീസ് സമ്മതിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതരായ ആശുപത്രി മാനേജ്‌മെന്റ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ പോലും അനുവാദം നല്‍കിയില്ലെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളതാണ്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ഗൂഡാലോചനയുടെ ഭാഗമാണ് ആശുപത്രി അധികൃതര്‍ അവിടെ നടപ്പാക്കിയത്.

- Advertisement -

ദീപു മരിച്ചതായി റിപ്പോർട്ട് വന്നു ഒരു മണിക്കൂറിനുള്ളിൽ മെഡിക്കൽ റിപ്പോർട്ടോ, ഇൻക്വസ്റ്റോ , പോസ്റ്റ് മാർട്ടമോ നടത്തുന്നതിന് മുൻപ് എം.എൽ.എ ദീപു മരിച്ചത് ലിവർ സിറോസിസ് വന്നാണ് എന്നുള്ള പ്രസ്താവന നടത്തുകയും, ദീപുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ല എന്ന് സിപിഎം നേതാക്കൾ പറഞ്ഞതും ഇതിലെ പിന്നിലെ ഗൂഢാലോചനയിൽ എം എൽ എ യുടെ പങ്കാണ് കാണിക്കുന്നത്. തലക്കേറ്റ മുറിവുകളാണ് (4) മരണകാരണമായത് എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കഴുത്തിലും, തോളിലും, നെഞ്ചിലും (2) മൽപിടുത്തതിന്റെ ഭാഗമായി കാണാവുന്ന മുറിവുകൾ ഉള്ളതായി പറഞ്ഞിട്ടുണ്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പ്രകാരം മൃതദേഹത്തിന്റെ തലച്ചോറ് (3A), ഹൃദയം (3B), പ്ലീഹ (3C) എന്നിവയ്ക്ക് 48 മണിക്കുറിലേറെ സമയത്തെ അഴുകല്‍ സംഭവിച്ചിട്ടുള്ളതായും ആമാശയത്തില്‍ ചോറ് ദഹിക്കാതെ കിടക്കുന്നതായുള്ള വിവരവും പറയുന്നു. ഇത് ദീപുവിൻറെ മരണം ദിവസങ്ങൾക്കു മുൻപ് സംഭവിച്ചിരുന്നു എന്നതിന്റെ തെളിവാണ്.

ദീപുവിന്റെ മരണം പുറംലോകം അറിഞ്ഞാല്‍ തങ്ങള്‍ക്കു നേരെയുണ്ടാുന്ന ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പി.വി ശ്രീനിജന്‍ എം.എല്‍.എ യും സി.പി.എമ്മും ആശുപത്രി അധികൃതരെ സ്വാധീനിച്ച് നടപ്പാക്കിയ വ്യക്തമായ തിരക്കഥയായിരുന്നു ദീപുവിന്റെ മരണം നീട്ടിക്കൊണ്ടുപോയതിനു പിന്നിലുള്ള ലക്‌ഷ്യം. ഫെബ്രുവരി 15 ന് പ്രതികളെ കൊലപാതകശ്രമ കുറ്റംചുമത്തി പോലീസ് റിമാന്റ് ചെയ്തിരുന്നു. യഥാര്‍ഥത്വത്തില്‍ ഈ ദിവസം ദീപു മരിച്ചിരുന്നതായാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു ആശുപത്രിയില്‍ എത്തിയ ദീപുവിന് കരള്‍ രോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആശുപത്രി അധികൃതരെ സ്വാധീനിച്ച് എം.എൽ.എയും സി പി എമ്മും ഗൂഢാലോചനയുടെ ഫലമായി മരണശേഷവും 3 ദിവസത്തോളം ദീപുവിനെ വെന്റിലേറ്ററിൽ കിടത്തുകയായിരുന്നു .


ദീപുവിന്റെ കൊലപാതകത്തിലും, തെളിവ് നശിപ്പിക്കുന്നതിലും, ഗൂഢാലോചനയിലും പി.വി ശ്രീനിജന്‍ എം.എല്‍.എ യുടെ പങ്ക് വളരെ വ്യക്തമാണ്. ഈ കേസില്‍ തെളിവുകൾ നശിപ്പിക്കുവാൻ എം.എല്‍.എ ആശുപത്രി അധികൃതരെ പണവും പദവിയും ഉപയോഗിച്ച് സ്വാധീനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഭരണസ്വാധീനത്താല്‍ സര്‍വതും വിലയ്‌ക്കെടുക്കുന്ന പ്രതികളും നേതാക്കളുമുള്ളപ്പോള്‍ ഈ കേസ് എത്രകണ്ട് മുന്നോട്ടുപോയാലും പ്രതികള്‍ രക്ഷപ്പെടുമെന്ന് ഉറപ്പാണ്. അതിനാൽ എം.എല്‍.എ യെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും എം.എല്‍.എ പി.വി ശ്രീനിജന്റെ മൊബൈല്‍ ഫോണുകള്‍ എത്രയും വേഗം പിടിച്ചെടുക്കുകയും CBI അന്വേഷണം നടത്തുകയും ചെയ്‌താൽ ഈ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെയും, ഗൂഢാലോചനയും നിയമത്തിൻറെ മുന്നിൽ കൊണ്ട് വരുവാൻ സാധിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week