24 C
Kottayam
Thursday, June 4, 2026

മൃതദേഹത്തിൽ ടാറ്റു,പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂരമായ കൊലപാതകം,ഭാര്യയും കാമുകനുമടക്കം ഏഴുപേർ അറസ്റ്റിൽ

Must read

ഡൽഹി:മൃതദേഹത്തിലെ ടാറ്റുവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെളിയിച്ചത് കൊലപാതകക്കേസ്. സംഭവത്തില്‍ മരിച്ച യുവാവിന്റെ ഭാര്യയും കാമുകനുമടക്കം ഏഴ് പേര്‍ അറസ്റ്റിലായി. ദില്ലിയിലെ പോഷ് കോളനിയായ ന്യൂഫ്രണ്ട് കോളിനിയിലാണ് സംഭവം.

ഓഗസ്റ്റ് 10ന് ഒരു സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം അഴുക്കുചാലില്‍ ഒഴുകുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്നതായിരുന്ന യുവാവിന്റേതായിരുന്നു മൃതദേഹം. അഴുകിയതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടി. അതിനിടെയാണ് വലതുകൈയില്‍ നവീന്‍ എന്ന് പച്ചകുത്തിയത് ശ്രദ്ധയില്‍പ്പെട്ടു. അന്വേഷണത്തില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിനുള്ളിലാക്കി ഉപേക്ഷിച്ചതാണെന്ന് പൊലീസിന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 12ന് നവീന്‍ എന്നയാളെ കാണാനില്ലെന്ന പരാതി സാരായി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. ഭാര്യ മുസ്‌കനായിരുന്നു പരാതിക്കാരി. വീടന്വേഷിച്ച് എത്തിയപ്പോള്‍ ഭാര്യ വീടുപേക്ഷിച്ച് മുങ്ങിയതായി കണ്ടെത്തി. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ യുവതി അമ്മക്കും രണ്ടരവയസ്സുകാരി മകള്‍ക്കുമൊപ്പം ഖാന്‍പുരില്‍ താമസിക്കുന്നതായി കണ്ടെത്തി.

ഭര്‍ത്താവിന്റെ കൈയില്‍ പച്ചക്കുത്തിയെന്ന പൊലീസ് വാദം യുവതി നിരസിച്ചു. എന്നാല്‍ സഹോദരന്‍ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ ഓഗസ്റ്റ് 11ന് നവീനും ഭാര്യയും വഴക്കിട്ടതായും നവീന്‍ തന്നെ മര്‍ദ്ദിച്ചതായും അവര്‍ പറഞ്ഞു. പരിക്കേറ്റതോടെ പിസിആറില്‍ വിളിച്ച് ഭാര്യ എയിംസില്‍ ചികിത്സ തേടിയെന്നും തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിനെ കാണാതായെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. പിസിആര്‍ കോള്‍ പരിശോധിച്ചപ്പോള്‍ അന്നേദിവസം മെഡിക്കല്‍ സംബന്ധമായ കോളുകള്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായി.

- Advertisement -

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ജമാല്‍ എന്ന യുവാവുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടെന്നും ഓഗസ്റ്റ് ഏഴിന് വീട്ടില്‍ വെച്ച് ജമാലിനൊപ്പം തന്നെ ഭര്‍ത്താവ് കണ്ടതിനെ തുടര്‍ന്ന് വഴക്കുണ്ടായെന്നും യുവതി സമ്മതിച്ചു. വഴക്കിനെ തുടര്‍ന്ന് ജമാലും സുഹൃത്തുക്കളായ വിവേക്, കോസ്ലേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നവീനെ മര്‍ദ്ദിക്കുകയും കോസ്ലേന്ദ്ര നവീനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്‌തെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

- Advertisement -

എല്ലാവരും ചേര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ചു. കൊലപാതകത്തില്‍ പങ്കാളികളായവരെയും മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week