24.7 C
Kottayam
Sunday, May 19, 2024

വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം,മൂന്നു മദ്രസാ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

Must read

മലപ്പുറം: പോക്‌സോ കേസിൽ മൂന്നു മദ്രസാ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പെരുമ്പടപ്പ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു കുട്ടികളുടെ മൊഴി അനുസരിച്ചു ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54), പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് ( 64), പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50), പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി( 67) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേർ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകരും മറ്റൊരാൾ ഒരു വിദ്യാർഥിയുടെ അയൽവാസിയുമാണ്. നാലുപേരെയും പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കേസിൽ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ജൂൺ 22 വരെ റിമാൻഡ് ചെയ്തു. നെടുവ ആവിയിൽ ബീച്ച് കരണമൻ താഹ (24) യെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ച് നൽകി 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. താനൂർ ചെറിയമൊയ്തീൻക്കാനകത്ത് മുഹമ്മദ് റാഫി (22) യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2023 ഫെബ്രുവരി 21 മുതൽ മാർച്ച് ഒമ്പത് വരെ വളാഞ്ചേരിയിലുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. മെയ് 16ന് വളാഞ്ചേരി എസ്ഐ കെ അബ്ദുൽ ജലീലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week