ബെംഗലരൂ:കർണാടക സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് പദ്ധതിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അപകീർത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് ഗദാഗിലെ പാൻ കട ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 505 , സെക്ഷൻ 295 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം, കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകനെ, പുതുതായി രൂപീകരിച്ച സിദ്ധരാമയ്യ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഞായറാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
സർക്കാരിനെ വിമർശിച്ചതിന് കഴിഞ്ഞ മാസം ചിത്രദുർഗ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. ഹൊസദുർഗയിലെ കനുബെന്നഹള്ളി സർക്കാർ സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപകനായ ശാന്തമൂർത്തി എംജിയെയാണ് സസ്‌പെൻഡ് ചെയ്തത്. സൗജന്യങ്ങൾ നൽകാതെ മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നും ശാന്തമൂർത്തി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ പോസ്റ്റിൽ സ്‌കൂൾ അധ്യാപകൻ വിവിധ മുഖ്യമന്ത്രിമാരുടെ കാലത്ത് ഉണ്ടായ കടത്തെക്കുറിച്ച് പരാമർശിച്ചു.
മുൻ മുഖ്യമന്ത്രിമാരുടെ കാലത്ത് എസ്എം കൃഷ്ണ 3,590 കോടി, ധരം സിംഗ് 15,635 കോടി, എച്ച്‌ഡി കുമാരസ്വാമി 3,545 കോടി, ബിഎസ് യെഡിയൂരപ്പ 25,653 കോടി, ഡിവി സദാനന്ദ ഗൗഡ 9,464 കോടി, ജഗദീഷ് ഷെട്ടാർ 2 കോടി, സിദ്ധരാമയ്യ 41 കോടി എന്നിങ്ങനെയായിരുന്നു കടം. 42,000 കോടി,” ശാന്തമൂർത്തി പോസ്റ്റിൽ കുറിച്ചു.