25.3 C
Kottayam
Saturday, May 18, 2024

കൊവിഡിനെ നേരിടാന്‍ പുല്ല് തിന്ന് സൊമാലിയക്കാര്‍!

Must read

മൊഗാദിഷു: ലോകരാജ്യങ്ങളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ്-19 വൈറസിനെ നേരിടാന്‍ സൊമാലിയക്കാര്‍ പുല്ലുതിന്നുന്നു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണു സൊമാലിയ. ഇവിടെ മൂന്നു പേരിലാണു രോഗബാധ സ്ഥീരീകരിച്ചിരിക്കുന്നത്. അയല്‍ രാജ്യമായ കെനിയയില്‍ 59 രോഗികളുണ്ട്. ഈ മാസം 12 നാണു മേഖലയില്‍ രോഗമെത്തിയത്. തുടര്‍ന്നാണു നാട്ടുകാര്‍ സ്വയം ചികിത്സ തുടങ്ങിയത്. മികച്ച ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തിലാണു ജനം പുല്ലിലേക്കു തിരിഞ്ഞത്.

<p>ലോക്ക്ഡൗണിനെ തുടര്‍ന്നു യൂറോപ്പിലെ 11 രാജ്യങ്ങളില്‍ നിന്നായി 60,000 പേരുടെ ജീവന്‍ രക്ഷിക്കാനായെന്നു ലണ്ടന്‍ ഇംപീരിയല്‍ കോളജ് ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളില്‍നിന്നു രോഗം പടരുന്നതു നിയന്ത്രിക്കാനായെന്നാണു പഠന റിപ്പോര്‍ട്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും രോഗ ഭീഷണിയിലാണ്. കഴിഞ്ഞയാഴ്ച പുടിന്‍ മോസ്‌കോയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചപ്പോള്‍ അനുഗമിച്ച ഡോ. ഡെന്നീസ് പ്രട്സെങ്കോയ്ക്കു രോഗബാധ സ്ഥിരീകരിച്ചു.</p>

<p>ഫിലിപ്പീന്‍സിലും രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. 538 പേരിലാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 2,084. ആകെ 88 പേരാണ് ഇവിടെ മരിച്ചത്. കോംഗോ മുന്‍ പ്രസിഡന്റ് യഹോംബേ ഓപാങ്ഗോ(81) കോവിഡ്-19 ബാധയെ തുടര്‍ന്നു മരിച്ചു.</p>

<p>കൊവിഡിനെ നേരിടാന്‍ യൂറോപ്യന്‍ ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കണമെന്നു സ്പെയിന്‍ ആവശ്യപ്പെട്ടു. വിദേശ പൗരന്മാര്‍ക്ക് ഇന്തോനീഷ്യ പ്രവേശനം നിഷേധിച്ചു. ജയിലുകളില്‍നിന്നു കൂടുതല്‍പേരെ മോചിപ്പിക്കാനും തീരുമാനം.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week