28.8 C
Kottayam
Thursday, June 4, 2026

ടിക് ടോകിന് 75 ദിവസം കൂടി സമയം നീട്ടി നൽകി; ഉത്തരവിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്

Must read

വാഷിങ്ടൺ: അമേരിക്കയിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിലേറി മണിക്കൂറുകൾക്കകമാണ് തീരുമാനം. ഇതോടെ സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കാൻ 75 ദിവസത്തെ സമയം കൂടി ടിക് ടോ്കിന് ലഭിക്കും. അധികാരത്തിലേറിയാൽ ടിക് ടോക് നിരോധനം പിൻവലിക്കുമെന്ന് ട്രംപ് വ്യക്തമക്കിയിരുന്നു. അതേസമയം നിരോധനം പിൻവലിക്കപ്പെട്ടതോടെ ഗൂഗിൾ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ടിക് ടോക് ലഭിച്ചു തുടങ്ങി.

സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന് കീഴിലുള്ള ടിക് ടോക് മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകുടം നിരോധിച്ചത്. യുഎസ് പൗരൻമാരുടെ വിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകുന്നുവെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബൈറ്റ് ഡാൻസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചില്ല. ഇതോടെ ജനവരി 19 ന് ടിക് ടോകിന്റെ നിരോധനം പ്രാബല്യത്തിൽ വന്നും . ആപ് സ്റ്റോറുകളിൽ നിന്നും ഗൂഗിളും ആപ്പിളുമെല്ലാം ആപ് പിൻവലിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആപ് നിരോധനം പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ബൈറ്റ് ഡാൻസ് കമ്പനിയുടെ 50 ശതമാനം ഓഹരി യുഎസിന് ലഭിക്കുമെന്ന ഉറപ്പിൻമേലാണ് ഇപ്പോൾ ആപ്പിന് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ടിക് ടോക് യുഎസ് ഭരണകുടത്തിന് നന്ദി അഖിയിച്ച് രംഗത്തെത്തി. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ടിക് ടോക് സിഇഒ ഷോ ച്യൂ പങ്കെടുത്തിരുന്നു. ദേശീയ ഇൻ്റലിജൻസ് ഡയറക്ടറായി നാമനിർദേശം ചെയ്യപ്പെട്ട തുളസി ഗബ്ബാർഡിന് സമീപത്തായിരുന്നു അദ്ദേഹത്തിന് സീറ്റ് അനുവദിച്ചത്. ട്രംപിന്റ് സ്ഥാനാരോഹണം ആഘോഷമാക്കാൻ വാഷിങ്ടൺ ആസ്ഥാനമായുള്ള ഒരു പാർട്ടിയെ ടിക് ടോക് സ്പോൺസർ ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം 50 ശതമാനം ഓഹരിയെന്ന നിർദേശം ട്രംപ് ആവർത്തിച്ചു. നിരോധനം നീക്കിയെങ്കിൽ പകുതി ഓഹരി തങ്ങൾക്ക് ലഭിക്കണമെന്ന് ട്രംപ് ആവർത്തിച്ചു. ഞാൻ അംഗീകരിച്ചില്ലെങ്കിൽ ടിക് ടോകിന് ഒരുതിരിച്ചുവരവ് ഉണ്ടാകുമായിരുന്നില്ല. ഉത്തരവിൽ പ്രതിപാദിച്ചിട്ടില്ലെങ്കിലും 90 ദിവസത്തിനുള്ളിൽ കാരാറിലെത്തണമെന്ന് ട്രംപ് നിർദേശിച്ചു. അതേസമയം ഒരു വിദേശ രാജ്യത്തിന്റെ ആപിൽ യുഎസ് ഭരണകുടം പകുതി ഓഹരി അവകാശപ്പെടുന്നതിലെ ആശങ്കയാണ് വിദഗ്ധർ പങ്കുവെയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week