KeralaNews

തൃശൂര്‍ മെഡിക്കല്‍ കോളജിനെ ക്യാംപസ് മെഡിക്കല്‍ കോളജായി രൂപാന്തരപ്പെടുത്തും

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളജിനെ ക്യാംപസ് മെഡിക്കല്‍ കോളജായി രൂപാന്തരപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സാങ്കേതിക സര്‍വകലാശാലക്കും ശ്രീനാരായണാ ഓപ്പണ്‍ സര്‍വകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണ പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ നല്‍കും. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് 5 കോടി രൂപയും വീടിനടുത്ത് തൊഴില്‍ പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി. സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ആയിരം പുതിയ അധ്യാപക തസ്തികകള്‍ രൂപീകരിച്ച് ഒഴിവുകള്‍ നികത്തും. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് അവസരമൊരുക്കും. നവീകരണത്തിനയൈ സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button