24.7 C
Kottayam
Sunday, May 19, 2024

പന്ത്രണ്ടുകാരിയായ അസം സ്വദേശിയെ നാടുകാണിക്കാനെന്ന പേരില്‍ കടത്തിക്കൊണ്ടുവന്ന് മലപ്പുറത്ത് എത്തിച്ച് പീഡിപ്പിച്ചു; ദമ്പതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

Must read

മലപ്പുറം: നാടുകാണിക്കാനെന്ന പേരില്‍ 12കാരിയായ അസം സ്വദേശിയെ കടത്തി കൊണ്ട് വന്ന് മലപ്പുറത്ത് എത്തിച്ചു പീഡിപ്പിച്ച സംഭവത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. അസം റുബായ് കാവന്‍ സ്വദേശികളായ ബദ്‌റുല്‍ അമീന്‍(36), ഭാര്യ മജീദ ഖാത്തൂന്‍(36), കുട്ടിയെ പീഡിപ്പിച്ച ക്വാര്‍ട്ടേഴ്‌സ് ഉടമ എടരിക്കോട് കഴുങ്ങില്‍ മുഹമ്മദ് അലി (56) എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

അതേസമയം, തന്നെ പീഡിപ്പിച്ച അഞ്ച് പേര്‍ക്കെതിരെ കുട്ടി മൊഴി നല്‍കിയിരുന്നു. അതില്‍ ഒരാളാണ് ക്വാര്‍ട്ടേഴ്‌സ് ഉടമ മുഹമ്മദ് അലി. മറ്റുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണ്. നാല് ദിവസം മുമ്പാണ് കുട്ടിയെ നാടുകാണിക്കാനെന്ന പേരില്‍ അയല്‍വാസികളായ അസം ദമ്പതികള്‍ കൊണ്ട് വന്നത്. പിന്നീട് പലര്‍ക്കായി കാഴ്ച്ച വെക്കുകയായിരുന്നു.

പെണ്‍കുട്ടിയെ താമസിപ്പിച്ച ക്വാര്‍ട്ടേഴ്‌സില്‍ നിരവധി പേര്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week