25.1 C
Kottayam
Sunday, October 6, 2024

തോമസ് ഐസക്ക് രാജ്യസഭയിലേക്ക്? സി.പി.എമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Must read

ആലപ്പുഴ: രണ്ടു ടേം മാനദണ്ഡത്തിന്റെ പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാതിരുന്ന ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെ സി.പി.എം. രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന് സൂചന. കേരളത്തില്‍നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കിലും സ്ഥാനാര്‍ഥികളെക്കുറിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

നിലവിലെ നിയമസഭയുടെ കാലത്ത് തെരഞ്ഞെടുപ്പു നടന്നാല്‍ രണ്ടു പേരെ ജയിപ്പിക്കാനുള്ള അംഗബലം ഇടതുമുന്നണിക്കുണ്ട്. ഐസക്കിനൊപ്പം ചെറിയാന്‍ ഫിലിപ്പിനെയാണു രണ്ടാമനായി സി.പി.എം. പരിഗണിക്കുന്നതെന്നാണു സൂചന. 21ന് വിരമിക്കുന്ന വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ കൂടിയാണ് തോമസ് ഐസക്കിനെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതെന്ന് സംസ്ഥാന നേതൃത്വം വ്യാഖ്യാനിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പിണറായി പക്ഷത്തിന് അനഭിമതനായ അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നു മാറ്റിനിര്‍ത്താനുള്ള തന്ത്രമായും മറുപക്ഷം വിലയിരുത്തുന്നു.

കാലാവധി പൂര്‍ത്തിയാക്കുന്ന കെ.കെ. രാഗേഷിന് ഒരവസരം കൂടി നല്‍കില്ലെന്നാണ് അറിയുന്നത്. കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, പി. രാജീവ് തുടങ്ങി സമീപകാല ചരിത്രത്തില്‍ രാജ്യസഭയിലേക്ക് പരിഗണിച്ചവര്‍ക്കെല്ലാം സി.പി.എം ഒരു ടേം മാത്രമാണ് നല്‍കിയത്. ഇപ്പോഴത്തെ ഒഴിവുകളില്‍ മറ്റ് ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിട്ടുമില്ല.

രാജ്യസഭാംഗത്വം രാജിവച്ചാണ് എല്‍.ജെ.ഡി. നേതാവ് എം.വി. ശ്രേയാംസ്‌കുമാറും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതിനാല്‍ ഈ രണ്ട് ഒഴിവുകളിലേക്കുകൂടി വൈകാതെ തെരഞ്ഞെടുപ്പ് വരും. ഇടതുമുന്നണിയില്‍ നിലവിലുള്ള കക്ഷികളില്‍ സി.പി.എം, സി.പി.ഐ, കേരളാ കോണ്‍ഗ്രസ് (എം), എല്‍.ജെ.ഡി. എന്നിവയ്ക്കാണ് രാജ്യസഭാ സീറ്റുകള്‍ ഉണ്ടായിരുന്നത്. സി.പി.ഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വം രാജ്യസഭാ എം.പിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week