24.4 C
Kottayam
Sunday, September 29, 2024

പണം നല്‍കി അനീഷിനെ ഒഴിവാക്കാന്‍ ഹരിതയുടെ കുടുംബം ശ്രമിച്ചു; ശബ്ദരേഖ കേള്‍ക്കാം

Must read

പാലക്കാട്: തേങ്കുറിശി ദുരഭിമാനക്കൊലയുടെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ മുക്തരായിട്ടില്ല. അതിനിടെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഹരിത വീട്ടിലെത്തിയാല്‍ അനീഷിന്റെ കുടുംബത്തിനു പണം നല്‍കാമെന്നു ഹരിതയുടെ മുത്തച്ഛന്‍ പറയുന്ന ശബ്ദരേഖയാണു പുറത്തായത്. ഹരിതയും മുത്തച്ഛന്‍ കുമരേഷനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണിത്.

കേസിലെ പ്രതികള്‍ അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയതായി അനീഷിന്റെ അമ്മ രാധ വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധനം ചോദിച്ചുവെന്ന് കാണിച്ചു കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതുടെ കുടുംബം നോട്ടീസയച്ചിരുന്നുവെന്ന് രാധ പറഞ്ഞു. കൊലപാതകത്തിന്റെ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനാണ്. പ്രതികള്‍ക്കു വധശിക്ഷ തന്നെ നല്‍കണം. ഹരിതയെ സംരക്ഷിക്കുമെന്നും അനീഷിന്റെ അമ്മ പറഞ്ഞു.

ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെയും പിതാവ് പ്രഭുകുമാറിന്റെയും പേരില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. ഒരു വര്‍ഷം മുമ്പ് പ്രദേശത്തെ കോളനി നിവാസികളെ വാള്‍ ഉപയോഗിച്ച് വെട്ടിയ കേസില്‍ ഇരുവരും ജയിലില്‍ കിടന്നിട്ടുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ചാണ് പ്രതികള്‍ അന്ന് രക്ഷപെട്ടതെന്ന് അനീഷിന്റെ സഹോദരനും ആരോപിച്ചു.

വെള്ളിയാഴ് ച വൈകുന്നേരം ആറോടെ തേങ്കുറുശി മാങ്കുളത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇലമന്ദം ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു 27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യപിതാവ് പ്രഭുകുമാര്‍, ഭാര്യയുടെ അമ്മാവന്‍ സുരേഷ് എന്നിവരെയാണ് കുഴല്‍മന്ദം പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയിരുന്ന പ്രഭുകുമാറിനെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണു പിടികൂടിയത്. സുരേഷ് നേരത്തേതന്നെ പിടിയിലായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ സഹോദരന്‍ അരുണിനൊപ്പം പോകുന്നതിനിടെ ഇലമന്ദം മാങ്കുളം ജംഗ്ഷനില്‍വച്ചാണ് പ്രഭുകുമാറും സുരേഷും അനീഷിനെ ആക്രമിച്ചത്. ആദ്യം രണ്ടു കാലുകളില്‍ വെട്ടിയശേഷം ഇരുമ്പുവടി കൊണ്ട് അനീഷിന്റെ തലയിലും ദേഹത്തും അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അരുണിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നീട് അനീഷിനെ കഴുത്തുഞെരിച്ച് സമീപത്തെ കനാലിലേക്കു തള്ളുകയായിരുന്നുവെന്നു ദൃക്‌സാക്ഷിയായ അരുണ്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് അനീഷും ബാല്യകാലം മുതല്‍ സുഹൃത്തായ ഹരിതയും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നത്. താഴ്ന്ന ജാതിക്കാരനായ അനീഷിനെ വിവാഹം കഴിക്കുന്നതില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു വലിയ എതിര്‍പ്പുണ്ടായിരുന്നു. എതിര്‍പ്പുകളെ മറികടന്നാണ് ഇരുവരും വിവാഹിതരായത്. ഇതിനുശേഷം അനീഷിനും കുടുംബത്തിനും എതിരേ പെണ്‍കുട്ടിയുടെ അമ്മാവന്‍ മുഖേന നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നതായി പറയുന്നു. മൂന്നുമാസത്തിനുള്ളില്‍ അനീഷിനെ തീര്‍ക്കുമെന്നു അമ്മാവന്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഭീഷണി ഭയന്ന് ഒന്നരമാസത്തോളം അനീഷ് ജോലിക്കു പോകാതെ വീടിനുള്ളില്‍തന്നെ ഇരിക്കുകയായിരുന്നു. അനീഷിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week