26.2 C
Kottayam
Friday, June 5, 2026

സുപ്രീം കോടതി വിധി കരുത്തായി; അംബാനി കുടുംബത്തെ മറികടന്ന് അദാനി

Must read

മുംബൈ:അദാനിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ തുടർന്ന് അദാനി കമ്പനി ഓഹരികളിൽ ഇന്നും മുന്നേറ്റം. ബുധനാഴ്ച മാത്രം അദാനി ഓഹരികൾ 12 ശതമാനം വരെ ഉയർന്നിരുന്നു. അദാനി ഹിൻഡൻബർഗ് വിഷയത്തിൽ തുടരന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിയാണ് ഓഹരികളുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ.

കമ്പനി ഓഹരി വിലയിൽ കൃത്രിമത്വം നടത്തിയെന്നും അക്കൗണ്ടിങ് തട്ടിപ്പുകൾ നടത്തിയെന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിസേർച്ച് കഴിഞ്ഞ വർഷമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

ഇത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടിയാൻ കാരണമായി. വിഷയത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ അദാനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ല എന്നും സെബിക്ക് വീഴ്ച വന്നു എന്നും പറയാനാകില്ല എന്നുമായിരുന്നു അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

സമിതിയുടേത് നിഷ്പക്ഷമായ വിധിയല്ലെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചത്.

- Advertisement -

ഹിൻഡൻബർഗ് റിസേർച്ചിൻെറയോ ഇതുപോലെ ഒരു സ്ഥാപനത്തിൻെറയോ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ മാത്രം തുടരന്വേഷണം നടത്താൻ ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻെറ വിധി. അദാനിക്ക് അനുകൂലമായ വിധി വന്നതോടെ അദാനി ഓഹരികൾ മുന്നേറി. ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനി ഓഹരികൾ എല്ലാം പച്ച കത്തി.

- Advertisement -

അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് വിധി അനുകൂലമായതോടെ കമ്പനിയുടെ മൊത്തത്തിലുള്ള വിപണി മൂല്യം ഉയർന്നു. 15 ലക്ഷം കോടി രൂപയിലധികമാണ് മൂല്യമുയർന്നത്. ഇതോടെ ആസ്തി വർധനയിൽ ഗൗതം അദാനിയുടെ കുടുംബം റിലയൻസ് ഇൻഡസ്ട്രീസിനെയും മുകേഷ് അംബാനിയെയും മറികടന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ പ്രമോട്ടർ എന്ന പദവി തിരിച്ചുപിടിച്ചിരിക്കുകയാണ് അദാനി.

ബുധനാഴ്ച ഗൗതം അദാനിയുടെ കുടുംബത്തിന്റെ ആസ്തി 9.37 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരു ദിവസം മുമ്പ് 8.98 ലക്ഷം കോടി രൂപയായിരുന്നു. മുകേഷ് അംബാനി കുടുംബത്തിന്റെ ആസ്തി 9.38 ലക്ഷം കോടിയിൽ നിന്ന് 9.28 ലക്ഷം കോടി രൂപയായി കുറഞ്ഞതാണ് അദാനി സഹോദരൻമാ‍ർ മുന്നിലെത്താൻ കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week