KeralaNews

കാർ സ്റ്റണ്ടിന് കാരണം വഴക്ക്,ലഹരിയിൽ യുവതിയുടെയും യുവാവിന്റെയും പരാക്രമം;കോട്ടയത്ത് നടന്നത്‌

കോട്ടയം: ചിങ്ങവനത്ത് അശ്രദ്ധമായി വാഹനമോടിച്ച് ഭീതി പരത്തി യുവാവും യുവതിയും പൊലീസിനെ ഏറെ നേരെ വട്ടംചുറ്റിച്ചു. ഇരുവരും അക്രമാസക്തരാകുകയും കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. യുവതി നാട്ടുകാർക്കും പൊലീസിനുമെതിരെ വാക്കുതർക്കമുണ്ടായി.

യുവാവിനെ ഏറെ നേരത്തെ മൽപിടുത്തത്തിനൊടുവിലാണ് കാറിൽ നിന്നിറക്കി കസ്റ്റഡിയിലെടുത്തത്. ഇരുവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ അമിതവേ​ഗതയിൽ കാറോടിച്ച് ഏറെ നേരം അരക്ഷിതാവസ്ഥ സൃഷ്ടിച്ച ഇവർ അപകടങ്ങളിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. ചിങ്ങവനത്ത് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എംസി റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയിൽ ദമ്പതികൾ യാത്ര ചെയ്ത കാർ സഞ്ചരിച്ചത്. ഇതിനിടെ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു.

പൊലീസ് എത്തി ക്രെയിൻ റോഡിനു കുറുകെ നിർത്തിയാണ് കാർ തടഞ്ഞത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും ലഹരി ഉപയോഗത്തിനും ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പരിശോധനയിൽ അഞ്ച് ​ഗ്രാം കഞ്ചാവ് കാറിൽ നിന്ന് കണ്ടെടുത്തു.  മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ അഞ്ച് കിലോമീറ്ററോളം ദൂരം സിനിമാ സ്റ്റൈലിൽ ദമ്പതികൾ അപകടകരമായ രീതിയിൽ കാറോടിക്കുകയായിരുന്നു. കാർ നിർത്താൻ ആളുകൾ അലറി വിളിച്ചിട്ടും ഇവർ കൂട്ടാക്കിയില്ല.

പൊലീസിനും നാട്ടുകാർക്കും നേരെ ഇവർ ആക്രോശിക്കുകയും കാറിൽ നിന്ന് പുറത്തിറങ്ങാൻ വിസ്സമ്മതിക്കുകയും ചെയ്തു. ബലംപ്രയോഗിച്ചാണ് പൊലീസ് ഇരുവരെയും വാഹനത്തിൽനിന്ന് ഇറക്കിയത്. പിടിയിലാകുന്ന സമയത്ത് ഇവർ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതി പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.  സ്വർണാഭരണങ്ങളും കാറിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. വാഹനത്തിനുള്ളിൽ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും ഇതേ തുടർന്നാണ്  അരുൺ അലക്ഷ്യമായി വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. എം.സി റോഡിൽ ഒരു മണിക്കൂറോളമാണ് ​ഗതാ​ഗതം തടസ്സപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button