28.4 C
Kottayam
Saturday, June 6, 2026

വിവാഹാവശ്യം വീട്ടുകാർ നിരസിച്ചു, ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; പ്രതി അറസ്റ്റിൽ

Must read

പെരുങ്ങോട്ടുകുറിശ്ശി: ചൂലനൂരില്‍ വിഷുദിനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ വീട്ടുകാരുടെ ബന്ധുകൂടിയായ പ്രതി രണ്ടരമാസത്തിനുശേഷം അറസ്റ്റില്‍. പല്ലാവൂര്‍ സ്വദേശിയായ മുകേഷാണ് (30) തിങ്കളാഴ്ച വൈകീട്ടോടെ കോയമ്പത്തൂര്‍ അവിനാശിയില്‍നിന്ന് കോട്ടായി പോലീസിന്റെ പിടിയിലായത്.

ഏപ്രില്‍ 15-ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് ചൂലനൂരില്‍ അച്ഛനും അമ്മയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റത്. ഇവരുടെ വീടിനോടുചേര്‍ന്ന അടുക്കളയ്ക്ക് തീയിടുകയുംചെയ്തു. ചൂലനൂര്‍ കിഴക്കുമുറിവീട്ടില്‍ മണികണ്ഠന്‍ (47), ഭാര്യ സുശീല (43), മകള്‍ രേഷ്മ (25), സഹോദരന്‍ ഇന്ദ്രജിത്ത് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രേഷ്മയെ വിവാഹം ചെയ്തുകൊടുക്കണമെന്ന മുകേഷിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സുശീലയുടെ അനുജത്തിയുടെ മകനാണ് മുകേഷ്.

സംഭവശേഷം ഇയാള്‍ പഴനി, മധുര, ചെന്നൈ, ബെംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഒളിവില്‍ക്കഴിയുകയായിരുന്നെന്ന് പോലീസ് പറയുന്നു. രണ്ടാഴ്ച മുമ്പാണ് മുകേഷ് അവിനാശിയില്‍ എത്തിയത്. ? ഞായറാഴ്ച മുകേഷ് മഹാരാഷ്ട്ര സിം ഉപയോഗിച്ച് വീട്ടിലേക്കും പാലക്കാട്ടുള്ള സുഹൃത്തുക്കള്‍ക്കും ഫോണ്‍ചെയ്തതാണ് പോലീസിന് വഴിതുറന്നത്. സംഭവശേഷം രേഖകളും മൊബൈല്‍ഫോണുകളും ഉള്‍പ്പെടെയുള്ളവ മുകേഷ് ചൂലനൂരിലെ വീട്ടിനടുത്ത് ഉപേക്ഷിച്ചിരുന്നു. ഇതാണ് പ്രതിയിലേക്കെത്താന്‍ ഇത്രയും വൈകിയതെന്നാണ് പോലീസ് പറയുന്നത്.

മുകേഷിനെതിരേ വധശ്രമത്തിനാണ് കോട്ടായിപോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ ഡിവൈ.എസ്.പി. സുന്ദരന്റെ നേതൃത്വത്തില്‍ കോട്ടായി സി.ഐ. കെ.സി. വിനു, എസ്.ഐ. സി.ആര്‍. ദിനേഷ്, എ.എസ്.ഐ. എസ്. അനിത, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ പി. പ്രശാന്ത്, ജി. സ്‌നേഹദാസന്‍, വി. വിനോദ്, സിവില്‍പോലീസ് ഓഫീസര്‍ ടി. സജീഷ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisement -

- Advertisement -

മുകേഷിനെ പെരിങ്ങോട്ടുകുറിശ്ശി ചൂലനൂരിലെവീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. പ്രതിയെ കൊണ്ടുവരുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. മുകേഷിനെ കണ്ടതോടെ നാട്ടുകാര്‍ രോഷാകുലരായി. തടിച്ചുകൂടിയെവരെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടു. മുകേഷ് പന്നിപ്പടക്കം, പെട്രോള്‍, മടവാള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയ കുനിശ്ശേരി, ആലത്തൂര്‍, വക്കാവ്, മോലാര്‍കോട്, നെന്മാറ എന്നിവിടങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week