25.7 C
Kottayam
Tuesday, October 1, 2024

യാത്രാ ദുരിതത്തിന് താൽക്കാലിക ആശ്വാസം? പരശുറാമിൽ ഒരു കോച്ചു കൂടി അനുവദിക്കുമെന്ന് റെയിൽവേ

Must read

കൊച്ചി: സംസ്ഥാനത്തെ ട്രെയിൻ യാത്രാ ദുരിതം ചർച്ചയാകുന്നതിനിടെ പരശുറാം എക്സ്പ്രസിൽ കോച്ചുകൾ കൂട്ടുമെന്ന് ദക്ഷിണ റെയിൽവേ. കഴിഞ്ഞദിവസങ്ങളിൽ പരശുറാം എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവായിരുന്നു. തിക്കിലും തിരക്കിലും യാത്ര ചെയ്യുന്നവരുടെ ദുരിതകഥ പുറത്തുവന്നതിന് പിന്നാലെയാണ് ട്രെയിനിൽ ഒരു കോച്ച് കൂടി കൂട്ടുമെന്ന് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. പരശുറാം എക്സ്പ്രസിൽ ഒരു ജനറൽ കോച്ചുകൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി പാസഞ്ചർ അമിനിറ്റീസ് മുൻ ചെയർമാൻ പികെ കൃഷ്ണദാസാണ് അറിയിച്ചത്.

യാത്രക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എസ്കെ സിങ്ങുമായി ചർച്ച നടത്തിയെന്നും കൃഷ്ണദാസ് വ്യക്തമാക്കി. പരശുറാം എക്സപ്രസിലെ തിരക്ക് കാരണം യാത്രികർ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരായ ഓപ്പറേഷന്‍സ് പിസിപിഒ ചെന്നൈ ശ്രീകുമാര്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവരുമായാണ് കൃഷ്ണദാസ് ഇക്കാര്യം സംസാരിച്ചത്.

നിലവില്‍ 21 കോച്ചുകളുളള പരശുറാമില്‍ ഒന്നു കൂടി വര്‍ദ്ധിക്കുന്നതോടെ 22 ആകുമെന്നും നിലവില്‍ ജനറല്‍ കോച്ചുകള്‍ കുറച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കൃഷ്ണദാസ് പറഞ്ഞു. പരശുറാമിൽ നിലവില്‍ 15 കോച്ചുകള്‍ ജനറലാണ്. ഒന്നുകൂടി വർധിപ്പിക്കുമ്പോള്‍ യാത്രാ ക്ലേശം പരിഹരിക്കപ്പെടും. അതേസമയം പരശുറാമിന് പുറമെ വേണാട്, വഞ്ചിനാട് എക്സ്പ്രസുകളിലും ഒരു കോച്ചുവീതം കൂട്ടിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

ദേശീയപാത വികസന പ്രവർത്തനങ്ങളും മറ്റും നടക്കുന്നതിനാൽ റോഡ് യാത്ര ദുരിതമായതോടെയാണ് ജനങ്ങള്‍ കൂടുതലായും ട്രെയിനിനെ ആശ്രയിക്കാൻ തുടങ്ങിയത്. ഇതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. ദൂര യാത്രക്കാര്‍ക്കായി കൂടുതല്‍ മെമു സര്‍വ്വീസുകള്‍ കണ്ണൂര്‍ – കോഴിക്കോട്, കണ്ണുര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ആരംഭിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടെന്നും കൃഷ്ണദാസ് പറഞ്ഞു. ഇക്കാര്യവും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെന്നും കൃഷ്ണദാസ് അറിയിച്ചു.

തിരക്കുൾപ്പെടെയുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഒട്ടേറെതവണ കേന്ദ്ര റെയിൽവേ മന്ത്രിക്കും ബോർഡിനും കത്തയച്ചതായി മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വണ്ടികളുടെ സമയം പുനഃക്രമീകരിക്കുന്നത് പ്രധാന വിഷയമാണ്. ആവശ്യമായ പാതയില്ലാത്തതും തിരിച്ചടിയാണെന്നും റെയിൽവേ ചുമതല വഹിക്കുന്ന വി അബ്ദുറഹ്മാൻ പറഞ്ഞു.

വന്ദേ ഭാരത് എക്സ്പ്രസ്സിന്‍റെ വരവോടെ മലബാറിലെ സ്ഥിരം ട്രെയിന്‍ യാത്രക്കാർ ദുരിതത്തിലാവുകയായിരുന്നെന്നാണ് റിപ്പോർട്ട്. വന്ദേ ഭാരതിന് പാതയൊരുക്കാൻ ചില ട്രെയിനുകൾ പിടിച്ചിടുകയും ചിലതിന്‍റെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇതോടെ യാത്രക്കാര്‍ക്ക് സമയത്തിന് ജോലിസ്ഥലത്തെത്താനും തിരിച്ച് വീട്ടിലേക്ക് എത്തിച്ചേരാനും സാധിക്കാതെയാവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

വീട്ടിൽ നിർത്തിയിട്ട ആക്ടീവ നട്ടുച്ചയ്ക്ക് അടിച്ചു മാറ്റി കള്ളൻമാർ; ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്....

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം...

Popular this week