29.4 C
Kottayam
Friday, June 5, 2026

സുപ്രീം കോടതി പറഞ്ഞോ ശബരിമലയില്‍ പെണ്ണുങ്ങളെ കൊണ്ട് വന്ന് വലിച്ച് കേറ്റാന്‍; നികേഷിനോട് ക്ഷുഭിതനായി സുരേഷ് ഗോപി

Must read

കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനോട് ക്ഷുഭിതനായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി നികേഷിനോട് ക്ഷുഭിതനായി സംസാരിച്ചത്. ശബരിമല എങ്ങനെയാണ് വൈകാരിക വിഷയമാകുന്നത് അത് ഒന്നു വിശദീകരിക്കാമോ എന്ന ചോദ്യത്തിന് തന്റെ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ വന്നാല്‍, ആ തകര്‍ക്കാന്‍ വരുന്നവരെ തച്ചുടയ്ക്കണം എന്ന് തന്നെയാണ് തന്റെ വികാരം എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

താങ്കളുടെ വികാരത്തെ തച്ചുടച്ചത് സുപ്രീം കോടതിയോ അതോ കേന്ദ്രസര്‍ക്കാരോ എന്ന ചോദ്യത്തിന് സുപ്രീം കോടതി കൊണ്ടുവന്ന എല്ലാം നിങ്ങള്‍ അങ്ങ് അന്വേഷിച്ചോ എന്നായിരുന്നു സുരേഷ് ഗോപി തിരിച്ചുചോദിച്ചത്. ‘നാല് ഫ്ളാറ്റുകള്‍ പൊളിച്ചു. ബാക്കി ആര് പൊളിച്ചു. എന്നെ നിങ്ങള്‍ വിഡ്ഡിയാക്കാന്‍ ശ്രമിക്കരുത്. അത് വളരെ മോശമാണ്. നിങ്ങള്‍ ഉടനെ ഇത് സുപ്രീം കോടതിയുടെ തലയിലാണോ വെക്കുന്നത്. സുപ്രീം കോടതി പറഞ്ഞോ ഈ പെണ്ണുങ്ങളെ കൊണ്ടു വന്ന് വലിച്ചു കേറ്റാന്‍. പറഞ്ഞോ ? പ്ലീസ് നിങ്ങള്‍ എന്നെ തെറ്റായ വഴിയിലേക്ക് വലിച്ചിഴക്കുകയാണ്. പെണ്ണുങ്ങളെയൊക്കെ കൊണ്ട് വന്ന് ചട്ടയണിയിച്ച് വലിച്ച് കേറ്റാന്‍ സുപ്രീം കോടതി പറഞ്ഞോ’, എന്നായിരുന്നു സുരേഷ് ഗോപി ചോദിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യത എന്താണ്? ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പി എന്ന ദേശീയ പ്രസ്ഥാനത്തിന് വലിയ പ്രസ്തക്തിയുണ്ട്. പക്ഷേ കേരള നിയമസഭയിലേക്ക് വരുമ്പോള്‍ നിങ്ങളുടെ പ്രസക്തി എത്ര മാത്രമാണ് എന്ന ചോദ്യത്തിന് ഭാരതീയ ജനതാ പാര്‍ട്ടിക്കല്ല പ്രസക്തി വര്‍ധിപ്പിച്ചെടുക്കേണ്ടത് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അഞ്ച് വര്‍ഷം മാറി മാറി വന്ന ഭരണതന്ത്രങ്ങള്‍ പാളിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം. അതുമായി മുന്നോട്ടു പോകാം. പക്ഷേ നിങ്ങള്‍ക്ക് അതെല്ലാം അപര്യാപ്തമാണ്. വഞ്ചനയുണ്ട്, ചതിയുണ്ട്, പിടിച്ചുപറിയുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അഞ്ച് വര്‍ഷം ഞങ്ങളെ പരീക്ഷിക്കൂ എന്നാണ് ആവശ്യപ്പെടുന്നത്. ഒന്നു ശ്രമിക്കൂ. എല്ലാ തവണയും നിങ്ങള്‍ പരാജയപ്പെട്ടില്ലേ, ഒരു നേട്ടങ്ങളും ഉണ്ടായില്ല എന്ന് ഞാന്‍ പറയില്ല. ഞാനും ആ നേട്ടത്തിന്റെ ചോറുണ്ടയാളാണ്. പക്ഷേ ദ്രോഹം സംഭവിച്ചെങ്കില്‍ നിങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷിക്ക്. എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

- Advertisement -

പിണറായി വിജയന്‍ ഒരു ദ്രോഹിയാണ് എന്നാണോ എന്ന ചോദ്യത്തിന് ആണോ എന്നായിരുന്നു സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്. നിങ്ങളല്ലേ എല്ലാം വിലയിരുത്തുന്നവര്‍, ബി.ജെ.പിയെ വിലയിരുത്തും, കോണ്‍ഗ്രസിനെ വിലയിരുത്തും. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്തിനാണ്.., ഭരണത്തിന്റെ ദ്രോഹം എന്ന് ഞാന്‍ പറഞ്ഞത് ഉണ്ടായിട്ടുണ്ട്.

- Advertisement -

നിങ്ങള്‍ക്ക് പുന്നപ്രയില്‍ കേറിയപ്പോള്‍ എന്താണ് നശിച്ചുപോയത്. എന്താണ് തുലഞ്ഞുപോയത്. എന്തിനാണ് അത് പൂട്ടിട്ട് പൂട്ടിയത്. അത് ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണ് എന്ന് നികേഷ് ചൂണ്ടിക്കാണിച്ചപ്പോള്‍, നിങ്ങള്‍ ചുമ്മാതിരി സാര്‍, ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകള്‍ പൂട്ടിവെച്ചിരിക്കുന്ന പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കാം, എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്ന സമയത്ത് പിണറായി സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി രംഗത്തെത്തിയത്. കോടതിയുടെ ഉത്തരവില്‍ സര്‍ക്കാരുകള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്നായിരുന്നു സുരേഷ് ഗോപി അന്ന് ചോദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

Popular this week