24.4 C
Kottayam
Sunday, September 29, 2024

സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്,ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഷംസീർ തിരുത്തണം: വെള്ളാപ്പള്ളി

Must read

തിരുവനന്തപുരം: മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഹിന്ദു വികാരം ഉണ്ടാക്കി എന്ന് പറഞ്ഞു കേട്ടു. പരസ്പരം ഓരോന്ന് പറഞ്ഞു വക്രീകരിച്ചു മുതലെടുപ്പിന് അവസരം നൽകരുത്. സാഹചര്യം കൂടുതൽ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഷംസീർ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് നോക്കണം. സ്പീക്കർ രാജി വെക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണ്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്. മതങ്ങൾ തമ്മിലുള്ള പോര് അനാവശ്യമാണെന്നും ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഷംസീർ തിരുത്തണമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ഗണപതിയെക്കുറിച്ചുള്ള സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റ് നേരത്തെ രംഗത്തെത്തിയിരുന്നു. ഷംസീറിന്‍റെ പ്രസംഗം മൂന്നാവർത്തി കേട്ടിട്ടും തലകുത്തി ചിന്തിച്ചിട്ടും അതിലെ ഗണപതി അവഹേളനം മാത്രം പിടികിട്ടിയില്ലെന്ന് യൂത്ത് മൂവ്മെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത സംഘപരിവാർ ആണ് ഇതിന് പിന്നിലെ പ്രചാരകരെന്നും കുറിപ്പില്‍ പറയുന്നു.

എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റിന്‍റെ കുറിപ്പ്

ഗണപതിയെ കേരള സ്പീക്കർ എ.എൻ. ഷംസീർ അപമാനിച്ചത്രെ…!! ഉണരണ്ടേ ഹിന്ദൂ ? ഉണരൂ ഹിന്ദു ഉണരൂ.. ഉണരാൻ വേണ്ടിയാണ് ഷംസീറിന്‍റെ പ്രസംഗം മൂന്നാവർത്തി കേട്ടത്. തല കുത്തി ചിന്തിച്ചിട്ടും അതിലെ ഗണപതി അവഹേളനം മാത്രം പിടികിട്ടിയില്ല. അതിൽ അവഹേളനം ആർക്കെങ്കിലുമുണ്ടെങ്കിൽ ആദ്യത്തെ വിമാനം പുഷ്പക വിമാനമെന്ന് പറഞ്ഞവർക്കാണ്. ആദ്യത്തെ ഐവിഎഫ് ശിശുക്കൾ കൗരവർ ആണെന്ന് പറഞ്ഞവർക്കാണ്. ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതി ഭഗവാനിലാണ് ചെയ്തത് എന്ന് പറഞ്ഞവർക്കാണ്. ആരാണ് ഇതൊക്കെ പറഞ്ഞു ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചത് ? സംശയമെന്ത് ? ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത സംഘപരിവാർ ആണ് ഇതിന് പിന്നിലെ പ്രചാരകർ.

ഇനി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഷംസീർ എന്താണ് പറഞ്ഞത് ? സംഘപരിവാറിന്‍റെ ഇത്തരം വാദങ്ങളല്ല സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി പഠിപ്പിക്കേണ്ടത് സയൻസ് ആണെന്നാണ്. അതാണല്ലോ ശരിയും ? അതിനെന്തിനാണ് ഈ പുകിലുകൾ ? കുട്ടികൾ സയൻസ് അല്ലെ പഠിക്കേണ്ടത് ?സ്പീക്കറെ കുരിശിൽ കയറ്റാൻ ഉടൻ തന്നെ സംഘ്പരിവാറുകാർ ചാടിയിറങ്ങി. മുസ്‌ലിം മതവിശ്വാസികളുടേതായ കാര്യം മദ്രസകളിൽ പഠിപ്പിക്കുന്നുണ്ടല്ലോ അതിനെയെന്താണ് എതിർക്കാത്തത് എന്നായി ചോദ്യം.

മദ്രസകളിലോ ഗീതാ ക്ലാസിലോ എന്ത് പഠിപ്പിക്കുന്നു എന്നതല്ല പരിവാറുകാരാ പ്രശ്നം. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നടത്തുന്ന പൊതുവിദ്യാഭ്യാസത്തിൽ ഇത്തരത്തിലുള്ള മിത്തുകൾ അല്ല പഠിപ്പിക്കേണ്ടത് എന്നാണ് പറഞ്ഞത്. അത് ഹിന്ദു മിത്തുകൾ ആയാലും ക്രിസ്ത്യൻ മിത്തുകൾ ആയാലും മുസ്‌ലിം മിത്തുകൾ ആയാലും അങ്ങനെ തന്നെ. അതിന്‍റെ ഇടയ്ക്ക് മിഷ്ടർ ചങ്ങനാശേരി പോപ്പ് രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

നാമജപ പ്രതിഷേധവും അമ്പലങ്ങളിൽ ഗണപതിക്ക് പ്രത്യേക വഴിപാടും കഴിക്കണമത്രേ എന്നാണ് പോപ്പിന്‍റെ ഓർഡർ. വഴിപാട് കഴിക്കുമ്പോൾ ദേവസ്വം ക്ഷേത്രങ്ങളിൽ തന്നെ കഴിക്കണേ പോപ്പേ. അമ്പലങ്ങളുടെ നടത്തിപ്പിനും ജീവനക്കാരുടെ ശമ്പളത്തിനുമൊക്കെ ഉപകരിക്കും ആ സഹായം. നമ്മുടെ നാട്ടിൽ നടക്കുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് കുട പിടിക്കാൻ വേണ്ടി ഒരു സമുദായ സംഘടനയെ രംഗത്തിറക്കി ആർക്കുവേണ്ടിയാണ് ഈ രാഷ്ട്രീയ നാടകം കളി എന്നത് നാട്ടുകാർക്ക് മനസ്സിലാകും പോപ്പേ.. പണ്ട് ശബരിമലയുടെ പേരിൽ നിങ്ങൾ ഈ നാട്ടിൽ കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണല്ലോ ? ചങ്ങനാശേരിയിലെ കസേരയിൽ ഇരുന്നു പോപ്പ് കുലുങ്ങിയാല്‍ കേരളം കുലുങ്ങും എന്നൊരു തോന്നൽ അങ്ങേയ്ക്ക് ഉണ്ടെന്നു തോന്നുന്നു.

അങ്ങ് കുലുങ്ങിയാൽ ആ കസേരയും അങ്ങും മാത്രമാണ് കുലുങ്ങുക എന്നത് കഴിഞ്ഞ ഏഴ് വർഷമായിട്ടും അങ്ങേയ്ക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ എന്നാണ് മനസ്സിലാവുക ? ജനാധിപത്യം നാട്ടിൽ പുലരട്ടെ.. സയൻസിന്‍റെ വിവിധ വളർച്ചകൾ കുട്ടികൾ പഠിക്കട്ടെ. അവരെ പിന്തിരിപ്പൻ നൂറ്റാണ്ടിലേക്ക് തള്ളി വിടാതിരിക്കൂ..’സംഘടിച്ച് ശക്തരാകുക….വിദ്യ നേടി പ്രബുദ്ധരാകുക..’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week