24.1 C
Kottayam
Sunday, June 7, 2026

സുജിതയെ കെട്ടിത്തൂക്കിയത് 20 മിനിറ്റ്;യൂത്ത് കോൺ. മുൻ സെക്രട്ടറിയും സഹോദരങ്ങളും അച്ഛനും പ്രതികൾ, കുറ്റപത്രം

Must read

മലപ്പുറം: തുവ്വൂര്‍ കൃഷിഭവനിലെ താത്കാലിക ജീവനക്കാരി മാങ്കൂത്ത് സുജിതയെ (35) കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയും തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനുമായ മാതോത്ത് വിഷ്ണു ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്.

മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, ഡിവൈ.എസ്.പി. ഓഫീസിലെ വി. സതീഷ്‌കുമാര്‍, കരുവാരക്കുണ്ട് സ്റ്റേഷനിലെ എം. സനൂജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കുറ്റപത്രം തയ്യാറാക്കിയത്.

കൊലപാതകക്കേസില്‍ മൂന്നുമക്കള്‍ക്കൊപ്പം അച്ഛനും ഉള്‍പ്പെടുകയെന്ന അപൂര്‍വതയാണ് തുവ്വൂര്‍ കൊലപാകതക്കേസിന്റെ കുറ്റപത്രത്തില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നത്. മൃതദേഹം കണ്ടെത്തിയ അന്നുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ്, 88ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു.

107 സാക്ഷികളാണ് കേസിലുള്ളത്. 25 രേഖകളും സമര്‍പ്പിച്ചു. പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സുജിതയുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നേരത്തേതന്നെ വീണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

- Advertisement -

സുജിതയെ കൊലപ്പെടുത്തിയശേഷം, തുവ്വൂരിലെ രണ്ടു സ്വര്‍ണക്കടകളില്‍നിന്ന് പോലീസ് കണ്ടെടുത്ത 53 ഗ്രാം സ്വര്‍ണവും കോടതിക്ക് കൈമാറി. ഗൂഢാലോചനയില്‍ പങ്കെടുത്ത കുറ്റത്തിനാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയായ വിഷ്ണുവിന്റെ അച്ഛന്‍ മാതോത്ത് മുത്തുവിനെ (കുഞ്ഞുണ്ണി53) അറസ്റ്റുചെയ്തത്. അഞ്ചാം പ്രതിയാണിയാള്‍. അഞ്ചുപേരും റിമാന്‍ഡിലാണ്.

- Advertisement -

പോലീസ് വിശദീകരണം ഇങ്ങനെ

കാണാതായദിവസം സുജിതയുടെ ഫോണിലേക്ക് പകല്‍ 11.42ന് അവസാനമായി വിളിച്ചത് വിഷ്ണുവാണ്. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം സുജിതയെ വിഷ്ണുവിന്റെ വീട്ടിലെത്തിച്ചു. ഒളിഞ്ഞിരുന്ന രണ്ടു സഹോദരങ്ങളും സുഹൃത്തും എത്തി കൃത്യത്തില്‍ പങ്കാളികളായി. ശ്വാസംമുട്ടിച്ചശേഷം 20 മിനിറ്റ് കെട്ടിത്തൂക്കി മരിച്ചെന്ന് ഉറപ്പിച്ചു.

രാത്രി എട്ടുവരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു. കൃത്യം നടത്തിയ 11ന് വൈകീട്ട് മൂന്നിനുതന്നെ സുജിതയുടെ ആഭരണങ്ങള്‍ തുവ്വൂരില്‍ വില്‍പ്പന നടത്തി. രാത്രി വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചിട്ടശേഷം 11.30ന് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിച്ച് മടങ്ങി.

- Advertisement -

കേസിന്റെ നാള്‍വഴി

* ഓഗസ്റ്റ് 11ന് സുജിതയെ കാണാനില്ലെന്നുകാണിച്ച് ഭര്‍ത്താവ് കരുവാരക്കുണ്ട് പോലീസില്‍ പരാതി നല്‍കി.

* സുജിതയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് സുഹൃത്ത്കൂടിയായ ഒന്നാംപ്രതിയായ വിഷ്ണു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

* സുജിത മറ്റൊരാളുടെകൂടെ ഒളിച്ചോടിയതാണെന്നതടക്കമുള്ള പ്രചാരണങ്ങള്‍ നടത്തി വിഷ്ണുവിന് 10 ദിവസം പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞു.

* വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് സുജിതയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ ഓഗസ്റ്റ് 21ന് രാത്രി എട്ടരയോടെ കണ്ടെത്തി. രാത്രിതന്നെ ഒന്നാം പ്രതി മാതോത്ത് വിഷ്ണു (27), സഹോദരങ്ങളായ വൈശാഖ് (21), വിവേക് (20), അച്ഛന്‍ മുത്തു (കുഞ്ഞുണ്ണി53), ഇവരുടെ സുഹൃത്ത് മൂന്നുകണ്ടത്തില്‍ മുഹമ്മദ് ഷിഹാന്‍ (18) എന്നിവരെ കസ്റ്റഡിയിലെടുത്തു.

* ഓഗസ്റ്റ് 22ന് മൃതദേഹം പുറത്തെടുത്ത് സുജിതയുടേതുതന്നെയെന്ന് സ്ഥീരികരിച്ചു.

1950 പേജുള്ള കുറ്റപത്രം

കേസില്‍ അഞ്ചു പ്രതികളാണുള്ളത്. 1950 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് 88ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. 107 സാക്ഷികളാണ് കേസിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് 25 രേഖകളും സമര്‍പ്പിച്ചു. പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സുജിതയുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നേരത്തേതന്നെ വീണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സുജിതയെ കൊലപ്പെടുത്തിയശേഷം, തുവ്വൂരിലെ രണ്ടു സ്വര്‍ണക്കടകളില്‍നിന്ന് പോലീസ് കണ്ടെടുത്ത 53 ഗ്രാം സ്വര്‍ണവും കോടതിക്ക് കൈമാറി. സാമ്പത്തികനേട്ടത്തിനായി സുജിതയെ കെണിയൊരുക്കി കൊലപ്പെടുത്തിയെന്നാണു കണ്ടെത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

Popular this week