24.2 C
Kottayam
Saturday, June 6, 2026

ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി

Must read

ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണറുടെ നടപടി ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്ക് ഭീഷണിയാണെന്ന് കേരളം റിട്ട് ഹർജിയിൽ ആരോപിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളും ബില്ലുകളിലൂടെ ലക്ഷ്യമിട്ട ക്ഷേമ പ്രവർത്തനങ്ങളും പരാജയപെടുത്തുന്നതാണ് ഗവർണറുടെ നടപടിയെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അടിയന്തിരമായി ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

ഗവർണറുടെ തീരുമാനം വൈകുന്നവയിൽ മൂന്നെണ്ണം സർവകലാശാല നിയമ ഭേദഗതി ബില്ലുകളാണ്. 2021 നവംബറിൽ കൈമാറിയ ഈ ബില്ലുകളിൽ കഴിഞ്ഞ 23 മാസമായി ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സഹകരണ ഭേദഗതി ബില്ല് 14 മാസമായും ലോകായുക്ത ഭേദഗതി ബില്ല് ഒരു വർഷോത്തോളമായും ഗവർണറുടെ പരിഗണനയിലാണ്. 2022-ൽ നിയമസഭാ പാസ്സാക്കിയ രണ്ട് സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ ഒരു വർഷത്തോളമായി ഗവർണറുടെ തീരുമാനത്തിനായി കാത്ത് കിടക്കുകയാണ്. പൊതുജനാരോഗ്യ ബില്ല് ഗവർണർക്ക് കൈമാറിയിട്ട് അഞ്ച് മാസത്തോളമായെന്നും സംസ്ഥാന സർക്കാർ റിട്ട് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർക്ക് കൈമാറണം. ഗവർണർ അതിൽ ഒപ്പ് വയ്ക്കുമ്പോൾ മാത്രമാണ് ബില്ല് നിയമമായി മാറുന്നത്. ബില്ലിനോട് എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് അവ സർക്കാരിന് തിരിച്ചയയ്ക്കാം. അല്ലെങ്കിൽ കേന്ദ്രത്തിന് കൈമാറാം. ഈ നടപടികൾ എത്രയുംവേഗം ഉണ്ടാകണമെന്നാണ് ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ല. സമയക്രമം ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ഗവർണർ തീരുമാനം വൈകിക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറിയും ടി.പി രാമകൃഷ്ണനും ഹർജിക്കാർ

- Advertisement -

ഗവർണർക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത റിട്ട് ഹർജിയിൽ രണ്ട് ഹർജിക്കാരാണുള്ളത്- സംസ്ഥാന ചീഫ് സെക്രട്ടറിയും പേരാമ്പ്ര എം.എൽ.എ ടി പി രാമകൃഷ്‌ണനും. നിയമസഭാ അംഗങ്ങളുടെ അവകാശം കൂടി ഗവർണർ തകർക്കുന്നുവെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാണ് ടി.പി രാമകൃഷ്ണൻ ഹർജിക്കാരനായെതെന്നാണ് സൂചന.

- Advertisement -

ചീഫ് സെക്രട്ടറിക്ക് വേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാകും സുപ്രീം കോടതിയിൽ ഹാജരാകുക. ടി.പി രാമകൃഷ്ണന് വേണ്ടിയും സീനിയർ അഭിഭാഷകർ കോടതിയിൽ ഹാജരാകും. ഗവർണർക്ക് പുറമെ, രാജ് ഭവനിലെ അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര സർക്കാർ എന്നിവരാണ് കേസിലെ എതിർ കക്ഷികൾ. സ്റ്റാന്റിങ് കോൺസൽ സി.കെ ശശിയാണ് ഹർജി ഫയൽ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week