28.8 C
Kottayam
Thursday, June 4, 2026

സിസ്റ്റര്‍ സ്റ്റെഫി കന്യകയല്ല… കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞെന്ന് ഡോക്ടര്‍

Must read

തിരുവനന്തപുരം: അഭയ കൊലക്കേസ് ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്. സിസ്റ്റര്‍ സ്റ്റെഫിയ്ക്ക് സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സാക്ഷികള്‍ ഇല്ലാത്തതും തങ്ങളല്ല ഇത് ചെയ്തതെന്ന പ്രതികളുടെ ഉറച്ച നിലപാടും അഭയ കേസ് കഴിഞ്ഞ 28 വര്‍ഷമായി ഇന്നും ഒരിടത്തും എത്താത്തത്. കേസിലെ രണ്ടാം പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റിന് ശേഷം നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ സ്റ്റെഫി കന്യകയാണ് എന്ന് സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റി സര്‍ജറി നടത്തിയതായി കണ്ടെത്തിയെന്ന് സിബിഐ ഡിവൈഎസ്പി മൊഴി നല്‍കി. ഇക്കാര്യം അവരെ പരിശോധിച്ച ഡോക്ടര്‍മാരാണ് തന്നോട് പറഞ്ഞതെന്നും സിബിഐ അന്വേഷണ സംഘത്തിലെ അംഗമായ ചെന്നൈ യൂണിറ്റ് സിബിഐ ഡി.വൈ.എസ്പി. ആയിരുന്ന എന്‍.സുരേന്ദ്രന്‍ മൊഴി നല്‍കി.

ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജനായ ഡോ. പി. രമയും പ്രിന്‍സിപ്പല്‍ ഡോ. ലളിതാംബിക കരുണാകരനുമാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നാണ് പ്രോസിക്യൂഷന്‍ നാല്‍പത്തിമൂന്നാം സാക്ഷിയായി മൊഴി നല്‍കിയ എന്‍ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രണ്ടാം പ്രതി സിസ്റ്റര്‍ സ്റ്റെഫി മെഡിക്കല്‍ പരിശോധന നടത്തുവാന്‍ കസ്റ്റഡിയില്‍ വാങ്ങി കൊണ്ടുപോയത് താനായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി.

2008 നവംബര്‍ 25 ന് പരിശോധന നടത്തിയപ്പോഴാണ് കന്യാ ചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താന്‍ ഇടയായതെന്നും അദ്ദേഹം മൊഴി നല്‍കി. സിബിഐ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഡി.വൈ.എസ്പി. ആയിരുന്ന സലിം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസ് എന്നിവരെയും സിബിഐ കോടതി വിസ്തരിച്ചു.

2008 നവംബര്‍ 18 നാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ 28 വര്‍ഷം കഴിഞ്ഞു. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. കേസിന്റെ വിചാരണ 30 ന് തുടരും.

- Advertisement -

രാഷ്ട്രീയ കേരളത്തില്‍ ഏറ്റവും അധികം അട്ടിമറികള്‍ നടന്ന കേസാണ് അഭയ കേസ്. ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് അഭയ സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് കൊലാപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് അന്വേഷിച്ച് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week