KeralaNews

തുണിക്കടയില്‍ ജോലിക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി 50000 രൂപയും സ്വര്‍ണ്ണമോതിരവും തട്ടിയെടുത്തു; കടയുടമ അറസ്റ്റില്‍

കൊച്ചി: തുണിക്കടയില്‍ ജോലിതേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് മുതലക്കുടം വിസ്മയ വീട്ടില്‍ സനീഷി (43) നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന പ്രതി ഇവിടെ ജോലിക്കെത്തിയ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്നാണു പരാതി.

എറണാകുളം സൗത്തിലുള്ള ഒരു ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നീട് ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ കൈയില്‍നിന്ന് 50,000 രൂപയും മോതിരവും സനീഷ് തട്ടിയെടുക്കുകയും ചെയ്തു. ഇതിനിടെ, സനീഷിന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പരാതിക്കാരി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്നാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. മരട് പോലീസ് സ്റ്റേഷനില്‍ സനീഷിനെതിരേ പീഡന ശ്രമത്തിന് കേസുണ്ട്. തൊടുപുഴ, തിരുവനന്തപുരം നെയ്യാറ്റിന്‍കര, വഞ്ചിയൂര്‍ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ പോയ സനീഷിനെ വഴിത്തലയില്‍ നിന്നാണ് പിടിച്ചത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button