24.9 C
Kottayam
Saturday, June 6, 2026

വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ കൗമാരക്കാരി 9 മാസം ഗര്‍ഭിണി;ലൈംഗിക ബന്ധമില്ല, ജനനേന്ദ്രിയം അടഞ്ഞിരിക്കുന്ന അപൂര്‍വ അവസ്ഥയുള്ള പെണ്‍കുട്ടി എങ്ങനെ ഗര്‍ഭം ധരിച്ചു; ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍

Must read

ലുസൂതൂ:വളരെ വിചിത്രമെന്നേ പറയേണ്ടു. മെഡിക്കല്‍ ലോകത്തിന് തന്നെ അദ്ഭുതം. ആണ്‍സുഹൃത്തിന് വദനസുരതം ( ഓറല്‍ സെക്‌സ്) നടത്തിയ 15 കാരി ഗര്‍ഭിണിയായി. ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ലുസൂതൂവിലാണ് ഈ വിചിത്ര സംഭവം. വയറുവേദന എന്ന പരാതിയുമായാണ് കൗമാരക്കാരി ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ അവള്‍ 9 മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി.

ഡോക്ടര്‍മാരെ അമ്പരപ്പിച്ച മറ്റൊരു കാര്യം പെണ്‍കുട്ടിയുടെ ജനനേന്ദ്രിയം അടഞ്ഞിരിക്കുന്നതായി കണ്ടെത്തിയതാണ്. യോനി അടഞ്ഞിരിക്കുന്നതോ ഇല്ലാത്തതോ ആയ അപൂര്‍വ ജനന വൈകല്യമായ വജൈനല്‍ അട്രീസിയയാണ് പെണ്‍കുട്ടിക്ക് എന്നും കണ്ടെത്തി. അതുകൊണ്ട് തന്നെ ഐവിഎഫ് പോലുള്ള ചികിത്സ വഴി ഗര്‍ഭധാരണം ഈ പെണ്‍കുട്ടിക്ക് അസാധ്യമായിരുന്നു. ജനനേന്ദ്രിയം വഴി പ്രസവിക്കാനും കഴിയുമായിരുന്നില്ല. സിസേറിയന്‍ തന്നെ വേണ്ടി വരും.

- Advertisement -

ഇതോടെ, ആകെ ആശയക്കുഴപ്പത്തിലായ ഡോക്ടര്‍മാര്‍ 15 കാരി എങ്ങനെ ഗര്‍ഭിണിയായി എന്ന അന്വേഷണത്തിലായി. സംഭവത്തിന് 9 മാസം മുമ്പ് പെണ്‍കുട്ടി തന്റെ പുതിയ ആണ്‍സുഹൃത്തിന് വദനസുരതം നല്‍കിയ ഉടനെ വയറിന്റെ ഭാഗത്ത് കുത്ത് കൊണ്ടുണ്ടായ മുറിവ് ചികിത്സിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. താന്‍ പുതിയ ആണ്‍സുഹൃത്തുമായി സെക്‌സില്‍ ഏര്‍പ്പെടുന്നത് കണ്ട് രോഷാകുലനായി തന്റെ പഴയ കാമുകന്‍ തന്നെ ആക്രമിച്ചതാണെന്നാണ് പെണ്‍കുട്ടി നഴ്‌സിനോട് പറഞ്ഞത്.

- Advertisement -

കഥ കേട്ട ഡോക്ടര്‍മാര്‍ നിഗമനത്തില്‍ എത്തിയത് ഇങ്ങനെയാണ്: പെണ്‍കുട്ടി വിഴുങ്ങിയ ബീജം അവളുടെ വയറ്റില്‍ നിന്ന് മുറിവിലൂടെ പ്രത്യുത്പാദന അവയവങ്ങളിലേക്ക് എത്തി. സാധാരണഗതിയില്‍,ആമാശയത്തില്‍ വച്ച് തന്നെ ശക്തമായ ദഹനരസം ബീജത്തെ നശിപ്പിക്കേണ്ടതാണ്.

- Advertisement -

എന്നാല്‍, പെണ്‍കുട്ടിക്ക് കുത്തേറ്റ സമയത്ത് അവള്‍ക്ക് പോഷകാഹാര കുറവ് ഉണ്ടായിരുന്നത് കൊണ്ട് ബീജം ദഹനരസത്തെ അതിജീവിക്കുകയായിരുന്നു. ഇതോടെ കത്തി കൊണ്ടുണ്ടായ മുറിവിലൂടെ പെണ്‍കുട്ടി വിഴുങ്ങിയ ബീജം ഗര്‍ഭപാത്രത്തില്‍ എത്തുന്ന വിചിത്രമായ സാഹചര്യം ഉണ്ടായി എന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയിലെ വിശദീകരണം

ഇതിനെല്ലാം പുറമേ 15 കാരി പ്രസവിച്ചപ്പോള്‍ ജനിച്ച ആണ്‍കുഞ്ഞ് (2.8 കിലോ) വളര്‍ന്നപ്പോള്‍ അച്ഛന്റെ( ആക്രമണത്തിന് മുമ്പ് പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന കാമുകന്‍) ഛായ ഉണ്ടായി എന്നതും തെളിവായി. തനിക്ക് ജനനേന്ദ്രിയം ഇല്ലെന്ന വിവരം പെണ്‍കുട്ടിക്ക് നേരത്തെ ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പരമ്പരാഗത രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് പകരം ഓറല്‍ സെക്‌സിനാണ് പെണ്‍കുട്ടി താല്‍പര്യം പ്രകടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week