24.6 C
Kottayam
Friday, June 5, 2026

ഭർത്താവിനെ എന്റെ മുന്നിൽ വെച്ച് അവൾ ചുംബിച്ചു; സീരിയൽ നടിക്കെതിരെ ദിവ്യയുടെ ആരോപണങ്ങൾ

Must read

ചെന്നൈ:തമിഴ് സീരിയൽ രം​ഗത്ത് വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ് നടൻ അർണവും ദിവ്യ ശ്രീധറും തമ്മിലുണ്ടായ പ്രശ്നങ്ങൾ. അർണവ് തന്നെ വിവാഹം കഴിച്ചത് വഞ്ചിച്ചെന്നും ശാരീരിക പീഡനമേൽപ്പിക്കുന്നെന്നും ആരോപിച്ച് ദിവ്യ ശ്രീധർ പരസ്യമായി രം​ഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ ​ഗുരുതരമായത്. പിന്നാലെ അർണവ് ആരോപണങ്ങൾ നിഷേധിച്ച് രം​ഗത്തെത്തുകയും തന്റെ ഭാ​ഗ്യം ന്യായീകരിക്കുകയും ചെയ്തു.

മറ്റൊരു സീരിയിൽ നടിയുമായി അടുത്ത ബന്ധം പുലർത്തുന്നത് താനറിഞ്ഞെന്നും ഇതറിഞ്ഞ് രണ്ട് പേരും ഒരുമിച്ചഭിനയിക്കുന്ന ഷൂട്ടിം​ഗ് സെറ്റിലെത്തിയപ്പോൾ അർണവിനെയും ഈ നടിയെയും ഒരു റൂമിൽ കണ്ടെന്നും ആയിരുന്നു ദിവ്യ പറഞ്ഞത്. ​ഗർഭിണിയായ തന്നെ ഈ സ്ത്രീ ആക്രമിച്ചെന്നും ദിവ്യ ആരോപിച്ചിരുന്നു.

- Advertisement -

അർണവിന് വേണ്ടി താൻ മതം മാറിയെന്നും ഇപ്പോൾ സ്വന്തം മതത്തിൽ പെട്ട പെൺകുട്ടിയെ കണ്ടപ്പോൾ തന്നോട് അർണവ് അകലം കാണിക്കുകയുമാണെന്നാണ് ദിവ്യ പറഞ്ഞത്. ഈ പെൺകുട്ടി തനിക്ക് മോശം മെസേജുകൾ അയച്ചെന്നും തന്റെ മുന്നിൽ വെച്ച് അർണവിനെ ചുംബിച്ചെന്നും ദിവ്യ ആരോപിച്ചു. ഈ സമയത്ത് അർണവ് മറുത്തൊന്നും പറഞ്ഞില്ലെന്നുമാണ് ദിവ്യയുടെ ആരോപണം.

- Advertisement -

2017 ൽ കേളഡി കൺമണി എന്ന സീരിയലിലെ ഷൂട്ടിം​ഗ് സ്ഥലത്ത് വെച്ചാണ് അർണവും ദിവ്യയും പരിചയപ്പെടുന്നത്. വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയും ആയിരുന്നു ദിവ്യ. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി.

അഞ്ച് വർഷം തങ്ങൾ ലിംവി​ഗ് ടു​ഗെദറിൽ ആയിരുന്നെന്ന് ദിവ്യ പറയുന്നു. ഒരുമിച്ച് ജീവിക്കാൻ വേണ്ടി ഫ്ലാറ്റുമെടുത്തു. ഈ ഫ്ലാറ്റ് വാങ്ങാൻ വേണ്ടി തന്റെ ആഭരണങ്ങൾ വിറ്റെന്നും നടി പറയുന്നു. കൊവിഡ് സമയമായിരുന്നതിനാൽ അർണവിന് ജോലി ഉണ്ടായിരുന്നില്ല.

- Advertisement -

സാമ്പത്തിക കാര്യങ്ങൾ ഭൂരിഭാ​ഗവും നോക്കിയിരുന്നത് ഞാനായിരുന്നു. വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് അർണവ് പറയുകയും ഇത് പ്രകാരം താൻ ഇസ്ലാം മതം സ്വീകരിച്ചെന്നും നടി പറഞ്ഞു. ജൂൺ 29 നാണ് ഇരുവരുടെയും വിവാഹം നടന്നത്. ശേഷം ദിവ്യ ​ഗർഭിണിയുമായി, ഇതിന് ശേഷം അർണവ് തന്നെ അവ​​ഗണിക്കുകയാണെന്നാണ് ദിവ്യയുടെ ആരോപണം.

അർൺവിനെതിരെ ദിവ്യ പൊലീസിൽ പരാതി കൊടുക്കുകയും ഉണ്ടായി. ​ഗർഭിണി ആയിരിക്കെയും അർണവ് തന്നെ മർദ്ദിച്ചെന്നും തനിക്കെന്തെങ്കിലം സംഭവിച്ചാൽ ഭർത്താവ് ആയിരിക്കും കാരണക്കാരനെന്നും ദിവ്യ പറയുന്നു. മുഹമ്മദ് എന്നാണ് അർണവിന്റെ യഥാർത്ഥ പേര്. ശക്തി എന്ന സീരിയലിലൂടെയാണ് അർണവ് 2014 ൽ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് അർണവ് രം​ഗത്തെത്തിയിട്ടുണ്ട്. ദിവ്യയുടെ ആരോപണങ്ങൾ തെറ്റാണെന്നും താനവളെ മതം മാറാൻ നിർബന്ധിച്ചിട്ടില്ലെന്നും അർണവ് പറയുന്നു. ദിവ്യ തന്നെയാണ് അടിച്ചതെന്നും പൊസസീവ്നെസ് മൂലം ദിവ്യ തന്നെ ബുദ്ധിമുട്ടിക്കുമായിരുന്നെന്നും അർണവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week