27.5 C
Kottayam
Sunday, June 7, 2026

എസ്എഫ്ഐ കാണിക്കുന്നത് തെമ്മാടിത്തരം, ആവർത്തിച്ചാൽ നവകേരള സദസ്സിലും പ്രതിഷേധമുണ്ടാകും: സുരേന്ദ്രൻ

Must read

കോഴിക്കോട്‌: എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണറെ നിരന്തരം വഴിതടയുകയും അദ്ദേഹം താമസിക്കുന്ന സ്ഥലത്തുവന്നു പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനും പ്രതിഷേധം നേരിടേണ്ടിവരുമെന്ന് സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി. ഗസ്റ്റ് ഹൗസിലെത്തി സുരേന്ദ്രന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കടുത്ത എസ്എഫ്‌ഐ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തിയത്.

”ഗവര്‍ണറെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തു വന്നു തടയുന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. എസ്എഫ്‌ഐ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. താമസിക്കുന്ന ഗസ്റ്റ്ഹൗസിനു മുന്‍പില്‍ നിയമവിരുദ്ധമായി അദ്ദേഹത്തെ തടയാന്‍ വരുന്നത് എവിടെയും നടക്കാത്ത കാര്യമാണ്. അതിനു നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണു ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇനിയും ഇതു തുടരുമെന്നു പറയുകയാണ്. ക്രമസമാധാന തകര്‍ച്ചയ്ക്കു ഭരണകക്ഷി തന്നെ നേതൃത്വം നല്‍കുകയാണ്.

”ഗവര്‍ണര്‍ക്ക് എതിരായ തെമ്മാടിത്തരം ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ അടക്കം പ്രതിഷേധമുണ്ടാകും. ഗവര്‍ണറെ വഴിയില്‍ തടയാനും അദ്ദേഹം താമസിക്കുന്ന സ്ഥലത്തുവന്ന് പ്രശ്‌നങ്ങളുണ്ടാക്കാനും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ക്രിമിനല്‍ സംഘങ്ങള്‍ ശ്രമിച്ചാല്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലടക്കം വലിയ തോതിലുള്ള പ്രതിഷേധമുണ്ടാകും”- സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.

- Advertisement -

”എസ്എഫ്‌ഐയുടെ തറവാട്ട് സ്വത്തല്ല കേരളത്തിലെ സര്‍വകലാശാലകള്‍. പൊതുസമൂഹത്തിന്റേതാണ് അവ. അവിടെക്കേറി തെമ്മാടിത്തരം കാണിച്ചാല്‍ തിരിച്ചും പ്രതിഷേധമുണ്ടാകും. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ഇടപെടുന്നതിനെ രാഷ്ട്രീയ പാര്‍ട്ടി എങ്ങനെയാണ് എതിര്‍ക്കുന്നത്. ഗവര്‍ണറുടെ നിലപാടുകളെ ചോദ്യംചെയ്യാന്‍ എസ്എഫ്‌ഐക്ക് എന്താണ് അവകാശം?”- സുരേന്ദ്രന്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week