28.1 C
Kottayam
Sunday, June 7, 2026

അച്ഛനും വേണ്ട; അമ്മയും സുഹൃത്തും കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ സംസ്കാരം നടത്തി

Must read

കൊച്ചി: ഉറ്റവരും ഉടയവരുമില്ലാതെയായിരുന്നു അവന്റെ അന്ത്യയാത്ര. എവിടെ നിന്നോ വന്ന ഒരമ്മ മോർച്ചറിയുടെ തണുപ്പിൽ കിടന്നു വിറങ്ങലിച്ചു പോയ ആ കുഞ്ഞുശരീരത്തിനടുത്തു നിന്ന് കണ്ണീരൊഴുക്കി. കൊച്ചിയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ 45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.

ആരും ഏറ്റെടുക്കാനില്ലാത്തതിനാല്‍ 14 ദിവസമാണ് മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചത്. കുട്ടിയുടെ അച്ഛനും മൃതദേഹം ഏറ്റെടുക്കില്ലെന്ന് എഴുതി നൽകിയതോടെ പൊലീസും നഗരസഭാ അധികൃതരും ചേർന്നാണ് പുല്ലേപ്പടി പൊതുശ്മശാനത്തിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചത്.

ഡിസംബർ ഒന്നിനാണ് കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശിയായ അശ്വതിയും ആൺസുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശിയായ വി.പി. ഷാനിഫും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജില്‍ മുറിയെടുത്ത ഷാനിഫ് അബോധാവസ്ഥയിലായ കുഞ്ഞുമായി രണ്ടാം തീയതി ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു.

കുഞ്ഞിന്റെ ദേഹത്ത് പരുക്കുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തല കാൽമുട്ടിൽ ഇടിപ്പിച്ച് ഷാനിഫ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ കുട്ടിയുടെ ശരീരത്തിൽ കടിക്കുകയും ചെയ്തു.

- Advertisement -

അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്നു കരുതിയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. ഷാനിഫും അശ്വതിയും കഴിഞ്ഞ നാലു മാസമായി അടുപ്പത്തിലായിരുന്നു. ഇതിനിടെയാണ് അശ്വതിക്കു കുഞ്ഞു പിറന്നത്. ജനനം മുതൽ ഈ കുഞ്ഞിനെ ഷാനിഫ് ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരുക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കാനും അതുവഴി സ്വാഭാവിക മരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം.

- Advertisement -

ഇതു പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊല്ലാൻ അശ്വതിയും ഷാനിഫും തീരുമാനിച്ചത്. പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. എന്നാല്‍, കൃത്യത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കും വ്യക്തമായ പങ്കുണ്ടെന്നു പൊലീസ് കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week