ദക്ഷിണേന്ത്യൻ സർവകലാശാലകളിൽ പിടിമുറുക്കാൻ ആർ.എസ്.എസ് ; കൊച്ചിയിൽ വിപുലമായ യോഗം, മോഹൻ ഭാഗവത് നേരിട്ടെത്തും വി.സിമാരും പങ്കെടുക്കും

ദക്ഷിണേന്ത്യൻ സർവകലാശാലകളിൽ ഇടപെടാൻ സംഘപരിവാർ; കൊച്ചിയിലെ യോഗത്തിൽ മോഹൻ ഭാഗവത്, VCമാരും പങ്കെടുക്കും

തൃശ്ശൂർ: ദേശീയ വിദ്യാഭ്യാസ നയമടക്കമുള്ള കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ മടികാട്ടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ ഇടപെടലിന് സംഘപരിവാർ. സർവകലാശാലകളെ ലക്ഷ്യംവെച്ചുള്ള പദ്ധതികളാവിഷ്‌കരിക്കാൻ സംഘപരിവാർ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയിൽ 27 മുതൽ ത്രിദിന ശിൽപ്പശാല സംഘടിപ്പിക്കും.

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് എത്തുന്ന പരിപാടിയിൽ ഇന്ത്യയിലെ ഒട്ടുമിക്ക സർവകലാശാലകളിൽനിന്നും വിസിമാരടക്കമുള്ളവർ പങ്കെടുക്കും. കേരളത്തിലെ ചില വിസിമാരെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഒക്ടോബറിൽ തുടങ്ങുന്ന ആർഎസ്എസ് ശതാബ്ദിവാർഷിക ആചരണത്തിലെ പ്രധാന അജൻഡികളിലൊന്ന് വിദ്യാഭ്യാസരംഗത്തെ ഇടപെടലാണ്.

ദേശീയ വിദ്യാഭ്യാസനയം സമ്പൂർണതലത്തിൽ നടപ്പാക്കുന്നതിനുള്ള പ്രചാരണ, പ്രായോഗിക നടപടികൾ ഇതിന്റെ ഭാഗമായി ആവിഷ്കരിക്കും. കേന്ദ്ര സർക്കാരിന്റെ സഹായപദ്ധതികളടക്കം അനുവദിക്കുന്നതിൽ ഇവ എത്രമാത്രം സമ്മർദ്ദഘടകമാക്കാനാകുമെന്ന കാര്യം കൊച്ചിയിൽ ചർച്ച ചെയ്യും. സമാനമായ പരിപാടി തമിഴ്‌നാട്ടിലും സംഘടിപ്പിക്കുന്നുണ്ട്.

മാറ്റങ്ങളെ കാവിവത്കരണമായും വേദകാലത്തേക്കുള്ള മടങ്ങിപ്പോക്കായും വ്യാഖ്യാനിച്ചെതിർക്കുന്ന രീതികൾക്ക് ഫലപ്രദമായ പ്രതിരോധവും ആവിഷ്കരിക്കും. ഭാരതത്തിന്റെ തനതായ വൈജ്ഞാനിക മേഖലയെ അടുത്തറിയുന്നതിനെ പുരാണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമായി ചിത്രീകരിക്കുന്നതിനെ ആശയപരമായി നേരിടും.

ഗവർണറായാലും ഉദ്യോഗസ്ഥരായാലും നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്‌ഭവന്റെ സുരക്ഷയ്ക്ക്‌ പോലീസിനെ അനുവദിക്കാത്തതിലുള്ള നീരസം ഗവർണർ, ഡിജിപിയെ അറിയിച്ചെന്ന മാധ്യമവാർത്ത പരാമർശിച്ചാണ്‌ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശം. കൂടുതൽ പോലീസിനെ അനുവദിക്കുന്നതിൽ സർക്കാരിന്‌ ഒരു ബുദ്ധിമുട്ടുമില്ല.

പക്ഷേ, ആവശ്യപ്പെടുന്നതിൽ ഗവർണറുടെ ഒാഫീസ്‌ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്‌. അത്‌ പാലിക്കേണ്ടേ. ആര്‌ ആവശ്യപ്പെട്ടാലും സർക്കാർ ചട്ടങ്ങൾ പാലിച്ചേ ഉദ്യോഗസ്ഥർ നടപടിയെടുക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News