29.2 C
Kottayam
Friday, September 27, 2024

താറാവുതീറ്റയ്ക്ക് റേഷനരി,സ്വകാര്യ വ്യക്തിയുടെ ഗോഡൗണ്ടിൽ നിന്നും 1400 കിലോഗ്രാം റേഷനരി പിടികൂടി

Must read

ഹരിപ്പാട്: കരുവാറ്റ എസ്. എൻ. കടവിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് വീണ്ടും റേഷനരി പിടികൂടി. താറാവുതീറ്റയ്ക്കായി കൊണ്ടുന്ന 1,400 കിലോ അരിയാണ് സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തത്. ഇതിനുമുമ്പും ഇവിടെനിന്ന് പലതവണ റേഷനരി പിടികൂടിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസർ ടി. ഗാനാദേവിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അരിപിടിച്ചത്.

 പ്ലാസ്റ്റിക് ചാക്കുകളിലേക്ക് റേഷനരി മാറ്റി നിറച്ച നിലയിലായിരുന്നു. പിടികൂടിയ അരി സപ്ലൈകോയുടെ ഹരിപ്പാട്ടുള്ള റേഷൻസംഭരണ കേന്ദ്രത്തിലേക്കു മാറ്റി. കളക്ടർക്കു റിപ്പോർട്ട് സമർപ്പിച്ച് തുടർനടപടി സ്വീകരിക്കും. കാർഡുടമകൾക്കു മുട്ടനൽകി പകരം താറാവിനു തീറ്റയായി റേഷനരി വാങ്ങുകയാണ് ഗോഡൗണുടമയായ താറാവുകർഷകൻ ചെയ്യുന്നതെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നത്. രാവിലെ ഏഴുമുതലാണ് മുട്ടയ്ക്കു പകരമുള്ള അരി തിരിമറി നടക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. 

റേഷൻധാന്യങ്ങളുടെ ക്രമക്കേടു നടത്തിയ ആളുടെ പേരു പുറത്തുവിടാൻ സിവിൽ സപ്ലൈസ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. രാഷ്ട്രീയസമ്മർദമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. റേഷനരിക്കടത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവുമുണ്ടായിട്ടില്ല.

റേഷനരി മറിച്ചുവിൽക്കുന്നവരെ പിടികൂടാതെ, അതു വാങ്ങുന്നവർക്കെതിരേ മാത്രം നടപടിയെടുക്കുന്ന അധികൃതരുടെ സമീപനവും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സിവിൽ സപ്ലൈസിന്റെ പരിശോധനകൾ തിരിമറിക്കാരുമായി ചേർന്നുള്ള ഒത്തുകളിയാണെന്നാണ് ആരോപണമുയരുന്നത്. 

പിടിക്കപ്പെടുന്നവരുടെ പേരുവിവരം പുറത്തുവിടാത്തതും ചെറിയ പിഴയടച്ച് പ്രതികൾക്കു രക്ഷപ്പെടാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കുന്നതുമാണ് ആരോപണത്തിനു കാരണം. തിരിമറിക്കാർക്കെതിരേ പൊലീസ് നടപടികൾ വരുമ്പോൾ മാത്രം സിവിൽ സപ്ലൈസും പരിശോധനയ്ക്കിറങ്ങുകയാണ് പതിവ്. തിരിമറിക്കാരുമായി ചേർന്നുള്ള ഒത്തുകളിയാണിതെന്നാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week