24.5 C
Kottayam
Friday, June 5, 2026

ദിലീപിന്റെ കാര്യത്തിൽ ഞാൻ പറഞ്ഞത് ശരിയായി, ആണ് ജയിലിൽ പോയാൽ ആളുകൾക്ക് സന്തോഷം; ന്യായീകരിച്ച് രാഹുൽ

Must read

കൊച്ചി:നടി ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചതിനെ വീണ്ടും ന്യായീകരിച്ച് രാഹുൽ ഈശ്വർ. വസ്ത്രധാരണത്തിന് മാന്യത വേണമെന്ന് രാഹുൽ ഈശ്വർ പറയുന്നു. ദ്വയാർത്ഥ പ്രയോഗം നടത്തിയതിന് 1 വർഷം ബോബി ചെമ്മണ്ണൂരിനെ ജയിലിലിടേണ്ട കാര്യമില്ല. ദിലീപിന്റെയും വിജയ് ബാബുവിന്റേയും അടക്കം കേസുകളിൽ താൻ പറഞ്ഞ കാര്യങ്ങൾ ശരിയായി വന്നുവെന്നും രാഹുൽ ഈശ്വർ കൌമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെടുന്നു.

‘ഹണി റോസ് ഉന്നയിച്ച വിമര്‍ശനങ്ങളെ ബഹുമാനത്തോടെ കാണുന്നു. ചില കാര്യങ്ങള്‍ പറയാതിരിക്കാനാകില്ല. നമ്മുടെ അമ്പലത്തിലും പള്ളികളും ഒരു ഡ്രസ് കോഡ് ഉണ്ട്. അതുകൊണ്ട് രാഹുല്‍ ഈശ്വര്‍ ഒരു പൂജാരിയായിട്ട് അങ്ങനെയൊരു ഡ്രസ് കോഡ് കൊണ്ട് വരേണ്ട കാര്യമില്ല’. വത്തിക്കാനില്‍ പോകുമ്പോഴും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഡ്രസ് കോഡ് ഉണ്ടെന്ന് ഹണി റോസിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

- Advertisement -

തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് ഹണി റോസിന് നന്ദിയെന്നും രാഹുല്‍ ഈശ്വര്‍. വാക്കുകള്‍ക്ക് മിതത്വം വേണം എന്നത് പോലെ വസ്ത്രധാരണത്തിനും മിതത്വം വേണ്ടേ എന്ന് രാഹുല്‍ ചോദിച്ചു. രാഹുല്‍ ഈശ്വറോ ബോചെയോ ആരായാലും പറയുമ്പോള്‍ വാക്കുകള്‍ക്ക് മിതത്വവും സഭ്യതയും വേണം. അതേപോലെ തന്നെ വസ്ത്രധാരണത്തിനും ചില അതിര്‍വരമ്പുകള്‍ വേണമെന്ന് പറയുന്നത് തെറ്റാണോ.

- Advertisement -

‘ഹണി റോസ് ഒരു പ്രഗത്ഭയായ അഭിനേത്രിയാണ്. നല്ല കാര്യങ്ങളാണ് ആദ്യ സിനിമയായ ബോയ്ഫ്രണ്ടിന്റെ സെറ്റില്‍ നിന്നടക്കം കേട്ടിട്ടുളളത്. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണയുടെയൊക്കെ നായികയായത് മലയാളത്തിന് അഭിമാനമാണ്. അതോടൊപ്പം ഉദ്ഘാടനത്തിനൊക്കെ പോകുമ്പോള്‍ അവിടെ അച്ഛനമ്മമാരും കുട്ടികളും സമൂഹത്തിലെ പല രീതിയിലുമുളള ആളുകളുണ്ട്. അവിടെയൊക്കെ വസ്ത്രം മാന്യമായി ധരിക്കണം

- Advertisement -

ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് ബോചെയെ ആരും ന്യായീകരിക്കുന്നില്ല. കുന്തി എന്ന പ്രയോഗം നടത്തിയതിനെ ന്യായീകരിക്കുന്നില്ല. അതിന് ഒരു വര്‍ഷം ബോചെയെ തടവിലിടണോ എന്ന് കൂടി ഹണി ചിന്തിക്കണം. ഹണി ഒരു കലാകാരിയാണ്. ആ ഒരു വിശാലമനസ്‌കത ഹണി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിജയ്ബാബുവിന്റെ കാര്യത്തില്‍ താന്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. സിദ്ധിഖിന്റെ കാര്യത്തിലും ഒമര്‍ ലുലുവിന്റെ കാര്യത്തിലും താന്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ കാര്യത്തിലും താന്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. പുരുഷനെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ ആള്‍ക്കാര്‍ക്ക് വലിയ സന്തോഷമാണ്. ഏതെങ്കിലും ഒരു ആണ്‍ ജയിലില്‍ പോയാല്‍ ആളുകള്‍ക്ക് വലിയ സന്തോഷമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പുരുഷനും സ്ത്രീയും വേണം സമൂഹത്തില്‍. പുരുഷന്റെ ഭാഷയ്ക്കും നോട്ടത്തിനും ഒക്കെ മര്യാദ വേണം. അത്‌പോലെ സ്ത്രീയുടെ വസ്ത്രധാരണത്തിനും മര്യാദ വേണം എന്ന് പറയുന്നത് തെറ്റാണോ. ദിലീപിന്റെ അടക്കം കേസുകളില്‍ താന്‍ പറഞ്ഞ സമീപനമാണ് ആത്യന്തികമായി ശരിയായി വന്നതെന്ന് നമ്മളെല്ലാം കണ്ടതല്ലേ. ഇത്തരം കാര്യങ്ങളില്‍ ലിബറലുകളുടേയും ഫെമിനിസ്റ്റുകളുടേയും കയ്യടികള്‍ക്കപ്പുറം സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശരിക്ക് വേണ്ടിയും നില്‍ക്കാന്‍ കഴിയണം. അല്ലാതെ കണ്ണടച്ച് സ്ത്രീപക്ഷവാദിയെന്ന് പറയരുതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week