24.1 C
Kottayam
Friday, June 5, 2026

പുരി ജഗന്നാഥക്ഷേത്ര രഥയാത്ര; തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

Must read

ഭുവനേശ്വര്‍: രാജ്യത്തെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥ യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുരിയിലെ ഗ്രാന്‍ഡ് റോഡായ ബാരാ ദണ്ഡയില്‍ ഘോഷ യാത്ര നടന്നു കൊണ്ടിരിക്കെയാണ് സംഭവം എന്നാണ് വിവരം.

രഥം വലിക്കുന്നതിനിടെ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരമ്പരാഗതമായി ഘോഷയാത്ര നയിക്കുന്ന ബാലഭദ്രന്റെ രഥം വലിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചു. ഒഡീഷയിലെ ഒരു പ്രധാന പരിപാടിയായ രഥ യാത്രയില്‍ സാക്ഷ്യം വഹിക്കാനും അവ വലിക്കുന്നതില്‍ പങ്കെടുക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്താറുള്ളത്.

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഭീമന്‍ രഥങ്ങള്‍ മുന്നോട്ട് വലിക്കുക. ഇത്തവണ രണ്ട് ദിവസമാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥ യാത്ര നടക്കുന്നത്. സാധാരണയായി ഒറ്റ ദിവസമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധിയാണ്.

ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാന്‍ ജഗന്നാഥന്റെയും സഹോദരന്‍ ബലഭദ്രന്റെയും സഹോദരി സുഭദ്രയുടെയും യാത്രയുടെ ഓര്‍മ പുതുക്കലാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. യു പിയിലെ ഹാത്രാസില്‍ ഭോലെ ബാബയുടെ മതപരമായ സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ കൊല്ലപ്പെട്ടത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.

- Advertisement -

അതേസമയം ഈ സംഭവം ഗൂഢാലോചനയാണ് എന്നാണ് ഭോലെ ബാബയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ പറയുന്നത്. പരിപാടിക്കിടെ 15 – 16 പേരടങ്ങുന്ന സംഘം വിഷം തളിച്ചതാണ് അപകടമുണ്ടാകാന്‍ കാരണം എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇക്കാരണത്താല്‍ ആളുകള്‍ ഓടാന്‍ തുടങ്ങിയെന്നും അങ്ങനെയാണ് തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേര്‍ മരിക്കാന്‍ കാരണമെന്നുമാണ് ഇയാളുടെ അവകാശവാദം.

- Advertisement -

അതേസമയം ഹാത്രാസ് ദുരന്തത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്. ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week