29.7 C
Kottayam
Saturday, June 13, 2026

ട്രെയിനുകൾ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം ഇരമ്പുന്നു

Must read

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാലത്ത് സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം.

യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ ഓഫീസിനു മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓൺ റെയിൽസ് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ

കോവിഡിൻ്റെ സാമൂഹിക വ്യാപനം തടയുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ നിലവിൽ വന്നപ്പോൾ കേന്ദ്ര സർക്കാർ റെയിൽ ഗതാഗതം പൂർണ്ണമായും നിർത്തി വെച്ചിരുന്നു . എന്നാൽ ഇളവുകളോടെ ജനജീവിതവും കോവിഡിനൊപ്പം ആരംഭിച്ചപ്പോൾ പ്രതിദിന ട്രെയിനുകൾക്ക് പകരമായി 260 സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുകയുണ്ടായി . ഇങ്ങനെ കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വരെയും കോഴിക്കോട് വരെയും ഉള്ള രണ്ട് ജനശതാബ്ദി ട്രെയിനുകളും എറണാകുളം വരെയുള്ള ട്രിവാൻട്രം എക്സ്പ്രസ്സും നഷ്ടത്തിലായതിനാൽ ഇനി ഓടിക്കേണ്ടതില്ലെന്ന് റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിരിക്കുന്നു. നഷ്ടത്തിൻ്റെ പേരിൽ രാജ്യത്ത് ആകെ റദ്ദാക്കിയ 7 ട്രയിനുകളിൽ 3 എണ്ണവും കേരളത്തിലൂടെ ഓടുന്നതാണ് എന്നത് ശ്രദ്ധിക്കുക. ഇതോടെ കേരളത്തിൽ മംഗള എക്സ്പ്രസ് എന്ന ഒരൊറ്റ ട്രെയിൻ മാത്രമാണ് ഓടുന്നത്. കൂടാതെ ഉടനെ സർവ്വീസ് പുന:രാരംഭിക്കാൻ ഉദ്ദേശിക്കുന്ന, കേരളത്തിലൂടെ ഓടുന്ന എക്സ്പ്രസ്സ് ട്രെയിനുകളായ അമൃത , വേണാട്, മലബാർ, മാവേലി, ഏറനാട്, ജയന്തി ,ശബരി, പരശുറാം , ഐലൻറ്, വഞ്ചിനാട് , ഇൻ്റർസിറ്റി എന്നിവയുടെ നിലവിലുള്ള നഷ്ടത്തിലുള്ള മുഴുവൻ സ്റ്റോപ്പുകളും എടുത്ത് കളയാനുള്ള നീക്കവും പിന്നാമ്പുറങ്ങളിൽ സജീവമാണ് . കേരളത്തിലെ പല സ്റ്റേഷനുകളെയും പൊതു ജനങ്ങളെയും റെയിൽവേയുടെ ഈ നീക്കം സാരമായി ബാധിക്കും . ഇതിനെതിരെയുള്ള നീക്കങ്ങളിൽ മുഴുവൻ ജനങ്ങളുടെയും ജന പ്രതിനിധികളുടെയും, പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും പിന്തുണയും പങ്കാളിത്തവും ഉണ്ടാകേണ്ടതാണ് . ചില വസ്തുതകൾ കൂടി ഇവിടെ പങ്കു വെക്കുന്നു.

- Advertisement -

1) നിർത്തലാക്കിയ മൂന്ന് ട്രെയിനുകളിലും 25% ത്തിൽ താഴെ മാത്രം യാത്രക്കാരേ ഉള്ളൂ എന്നാണ് റെയിൽവേ ഭാഷ്യം. അതിനാൽ നഷ്ടം സഹിച്ച് അവ ഓടിക്കണ്ട എന്നാണ് റെയിൽവേയുടെ നിലപാട് .എന്നാൽ ഇവയുടെ സ്റ്റോപ്പുകൾ ജില്ലയിൽ ഒന്ന് വീതം എന്ന നിലയിലാണ് റെയിൽവേ ക്രമീകരിച്ചിരിക്കുന്നത് . ഇതിനും പുറമേ യാത്ര ചെയ്യുന്ന ഭൂരിപക്ഷം വരുന്ന സർക്കാർ ജീവനക്കാരുൾപ്പെടെ തൊഴിലെടുക്കുന്നവർക്ക് ഒട്ടും സൗകര്യപ്രദമായിട്ടല്ല ഇവയുടെ സമയവും . ഇത്തരക്കാർക്ക് സൗകര്യ പ്രദമായി സ്റ്റേഷനുകളിൽ നിന്നും ബസ്സ് സൗകര്യവും കൂടി ലഭ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും ഓഫീസ് സമയം കൂടി പരിഗണിച്ച് സമയം നിശ്ചയിച്ച് ഈ ട്രെയിനുകൾ ഓടിച്ചാൽ സ്ത്രീകൾ അടക്കം കൂടുതൽ യാത്രക്കാർ ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യും. ഇതിനെല്ലാം ഉപരി ലാഭ നഷ്ടത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ട ഒന്നല്ല പൊതു ഗതാഗത സംവിധാനം .

- Advertisement -

2. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എല്ലാം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കുകയാണ് . ഇവിടെയെല്ലാം ജോലി ചെയ്യുന്ന ജീവനക്കാരും മറ്റും സ്വകാര്യ വാഹനങ്ങളിലും സ്വന്തം വാഹനങ്ങളിലുമാണ് ഇപ്പോൾ യാത്ര ചെയ്യുന്നത് . ദിവസവും കുറഞ്ഞത് 300/- രൂപയെങ്കിലും ചിലവാക്കി പ്രതിമാസം 5000/- രൂപയോളം ഈ ഇനത്തിൽ പലർക്കും ചിലവാകുന്നുണ്ട് .സ്പെഷൽ ട്രെയിനുകൾ നിർത്തലാക്കുന്നതിന് പകരം സമയക്രമീകരണം നടത്തിയാൽ ധാരാളം ആളുകൾക്ക് വലിയ ഉപകാരമായിരിക്കും .

3. റെയിൽവേയിൽ നടത്തിവരുന്ന സ്വകാര്യ വൽക്കരണ നയം തീവ്രമാക്കുന്ന ഇത്തരം നടപടികൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week