24.4 C
Kottayam
Sunday, September 29, 2024

‘പ്രണവ് പുതിയ കഥകൾ കേട്ടു തുടങ്ങി; മലയാള സിനിമയ്ക്ക് പ്രണവിനെ ആവശ്യമുണ്ടെന്ന് ഞങ്ങൾ തെളിയിച്ചു’: വിശാഖ്

Must read

കൊച്ചി:കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം. യുവാക്കളും കുടുംബപേക്ഷകരും ഒരുപോലെ ഏറ്റെടുത്തതാണ്. കോവിഡിന്റെ ഓമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ എത്തിയിട്ടും സിനിമ കാണാൻ ജനം തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ആയിട്ടാണ് ചിത്രത്തെ വിലയിരുത്തിയത്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രം ചില തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരുന്നു. മിക്കയിടങ്ങളിലും നിറഞ്ഞ സദസിലാണ് പ്രദർശനം.

അതേസമയം, ഹൃദയം പുറത്തിറങ്ങി ഒരു വർഷം കഴിഞ്ഞിട്ടും പ്രണവിന്റെ പുതിയ സിനിമ വരാത്തതിന്റെ നിരാശയിലാണ് ആരാധകർ. സിനിമകളേക്കാൾ ഏറെ യാത്രകളെ പ്രണയിക്കുന്ന പ്രണവ് കഴിഞ്ഞ വർഷം മുഴുവൻ യാത്രകളിൽ ആയിരുന്നു. ഹൃദയത്തിന്റെ നിർമാതാവും പ്രണവിന്റെ സുഹൃത്തുമായ വിശാഖ് സുബ്രമണ്യം ആണ് നടന്റെ യാത്രയെ കുറിച്ച് മാധ്യമങ്ങളോട് ഒരിക്കൽ പറഞ്ഞത്.

ഇപ്പോഴിതാ, പ്രണവിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് വിശാഖ് സുബ്രമണ്യം. പ്രണവ് ചെന്നൈയിൽ എത്തിയെന്നും കഥകൾ കേൾക്കാൻ ആരംഭിച്ചെന്നുമാണ് വിശാഖ് പറയുന്നത്. സമയം മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ നടനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു വിശാഖ്. വിശദമായി വായിക്കാം.

ഞാനും പ്രണവ് മോഹൻലാലും സുഹൃത്തുക്കൾ എന്നതിനപ്പുറം ഞങ്ങളുടെ മുൻതലമുറ മുതലുള്ള ആത്മബന്ധമുണ്ട്. പ്രണവിൻ്റെ മുത്തച്ഛൻ ബാലാജി സാറും എൻ്റെ മുത്തച്ഛനും നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. അന്നു മുതൽ കുടുംബപരമായ അടുപ്പമുണ്ട്. പ്രണവിനെ ചെറുപ്പം മുതലേ എനിക്കറിയാം. സുചിത്ര ചേച്ചിയുമായി എന്റെ ആദ്യ സിനിമ മുതലുള്ള എല്ലാ കാര്യങ്ങളും ചർ‌ച്ച ചെയ്യാറുണ്ട്.

പ്രണവ് എൻ്റെ സിനിമയുടെ ഭാഗമായത് ഒരു നിമിത്തമായാണ് കാണുന്നത്. അതിനു കാരണമായത് വിനീത് ശ്രീനിവാസനാണ്. ഹൃദയത്തിൻ്റെ കഥ പറഞ്ഞ സമയത്ത് പ്രണവ് മതിയെന്നത് വിനീതിന്റെ കോൺഫിഡൻസായിരുന്നു. ഷൂട്ടിംഗ് സമയത്ത് ഓരോ ദിവസവും പ്രണവിന്റെ മാജിക്കാണ് ഞങ്ങൾ കണ്ടത്. അദ്ദേഹത്തിന്റെയുള്ളിലുള്ള നടനെ പ്രേക്ഷകരുടെ മുന്നിലേക്ക് പ്രകടമാക്കുന്നതിന് ഞങ്ങൾക്കു സാധിച്ചു. മലയാള സിനിമയ്ക്ക് അദ്ദേഹത്തെ ആവശ്യമുണ്ടെന്നു തെളിയിച്ചുവെന്നും വിശാഖ് പറയുന്നു.

പ്രണവിനൊപ്പം ഇനിയും സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. യാത്രകൾക്കു ശേഷം പ്രണവ് രണ്ടാഴ്ച മുമ്പ് ചെന്നൈയിലെത്തിയിട്ടുണ്ട്. ഇപ്പോൾ പുതിയ കഥകൾ കേട്ടു തുടങ്ങി. ഈ വർ‌ഷം പ്രണവിന്റെ ഒരു സിനിമയുണ്ടാകും.

ഇടക്കാലത്ത് ഞാനും പ്രണവും സംവിധായകൻ ബേസിലും ചേർന്ന് ഒരു സിനിമ ചെയ്യുന്നതായി വാർത്ത സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. അങ്ങനെ ഒരു പ്രോജക്ട് ഞങ്ങൾ പ്ലാൻ ചെയ്തില്ലെങ്കിലും അന്ന് പ്രേക്ഷകരുടെ താല്പര്യം തിരിച്ചറിഞ്ഞു. എന്നെങ്കിലും അത്തരമൊരു പ്രോജക്ട് വന്നാൽ നമുക്കത് ചെയ്യാം എന്നാണ് ഞാനും ബേസിലും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വിനീതും ധ്യനുമായുള്ള സൗഹൃദത്തെ കുറിച്ചും വിശാഖ് പറയുന്നുണ്ട്. വിനീത് ശ്രീനിവാസൻ സിനിമയ്ക്കപ്പുറം എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. തട്ടത്തിൻ മറയത്ത് റിലീസ് ചെയ്ത സമയം മുതൽ വിനീതും ഞാനും തമ്മിൽ സൗഹ‍ൃദമുണ്ടായിരുന്നു. 10 വർഷത്തെ സൗഹ‍ൃദം ഇപ്പോൾ കുടുംബപരമായുള്ള ആത്മബന്ധത്തിലേക്ക് വളർന്നിരിക്കുന്നു.

ഹൃദയം റിലീസ് ചെയ്യുന്നതുവരെ ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് പ്രണവും വിനീതും ഒപ്പം നിന്നത്. ധ്യാനും അജു വർഗീസുമായി വളരെ അടുത്ത ബന്ധമാണ്. അതുകൊണ്ടാണ് ലൗവ് ആക്ഷൻ ഡ്രാമ ചെയ്തപ്പോൾ അവർ എന്നെയും നിർമാണ പങ്കാളിയാക്കിയത്. ധ്യാനിൻ്റെ നിർബന്ധമായിരുന്നു അത്. ധ്യാൻ ഫോണിൽ വിളിച്ച് നമുക്ക് സിനിമ ചെയ്യണം എന്നു പറഞ്ഞിടത്താണ് എന്റെ ലൈഫ് മാറുന്നത്.

ഞാൻ നിർമാതാവായ ആദ്യ ചിത്രം ലൗവ് ആക്ഷൻ ഡ്രാമയായിരുന്നു. അത് കേരളത്തിൽ 100 ദിവസം ഓടി. യുവ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തത് വലിയ ആത്മവിശ്വാസം നൽകി. യുവ പ്രേക്ഷകരെ കണക്ട് ചെയ്യുന്ന സിനിമയെത്തിയാൽ മാജിക് വീണ്ടും സംഭവിക്കുമെന്ന് ചിന്തിച്ചിരുന്നു. അത് ഹൃദയത്തിലൂടെ സംഭവിച്ചെന്നും വിശാഖ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week