24.4 C
Kottayam
Sunday, September 29, 2024

പൊന്നന്‍ ഷമീറിനെ കണ്ടെത്തി; കൂടെ കയറിയ രണ്ടു പേര്‍ക്കായി അന്വേഷണം

Must read

കോഴിക്കോട്: കഴിഞ്ഞദിവസം ട്രെയിനില്‍ പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ കൂത്തുപറമ്പ് സ്വദേശിയെ കണ്ടെത്തി. നിര്‍മലഗിരി പതിനൊന്നാംമൈല്‍ തൈപ്പറമ്പത്ത് വീട്ടില്‍ കെ. ഷമീര്‍ എന്ന പൊന്നന്‍ ഷമീറിനെ (45) കോഴിക്കോട് ലിങ്ക് റോഡില്‍ വച്ചാണ് കണ്ടെത്തിയത്. ഇയാളെ കോഴിക്കോട് ആര്‍പിഎഫ് ഓഫീസിലെത്തിച്ചു.

എഎസ്‌ഐയുടെ മര്‍ദനശേഷം ഇയാളെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെങ്കിലും ഇയാളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല. മര്‍ദനത്തിനിരയായത് ഷമീര്‍ ആണെന്ന് വ്യക്തമായ സാഹചര്യത്തില്‍ റെയില്‍വേ പോലീസും കൂത്തുപറമ്പ് പോലീസും ഷമീറിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.

മോഷണം, പീഡനം, മര്‍ദനം തുടങ്ങി ആറു കേസുകളില്‍ ഷമീര്‍ പ്രതിയായിരുന്നെന്നും ഒരു കളവ് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനായ ഷമീറിനെ ടിക്കറ്റില്ലെന്ന് ആരോപിച്ച് റെയില്‍വേ എഎസ്‌ഐ പ്രമോദ് ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിവീഴ്ത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പൊന്നന്‍ ഷമീറിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേരെക്കുറിച്ചു റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. നിര്‍മലഗിരി പതിനൊന്നാംമൈല്‍ തൈപറമ്പത്ത് വീട്ടില്‍ കെ.ഷമീര്‍ എന്ന പൊന്നന്‍ ഷമീറാണ് (45) മദ്യപിച്ചു ട്രെയിനില്‍ കയറി മര്‍ദനത്തിനിരയായത്. ഒരാഴ്ച മുമ്പു ഷമീര്‍ വീട്ടില്‍നിന്നു പോയതാണെന്നും കഴിഞ്ഞ ദിവസം സംഭവം സംബന്ധിച്ചു ടിവിയില്‍ വന്ന വാര്‍ത്തയിലാണ് ഷമീറിനെ കണ്ടതെന്നുമാണ് സഹോദരി പറഞ്ഞത്. വീട്ടില്‍നിന്നു പോയാലും ഷമീര്‍ ഇടയ്ക്കു പല ഫോണുകളില്‍നിന്നും വിളിക്കാറുണ്ട്. എന്നാല്‍, ഒരാഴ്ചയായി ഇയാളുടെ ഒരു വിവരവുമില്ലെന്നും സഹോദരി പറഞ്ഞു.

കൂത്തുപറമ്പ് സ്വദേശിയായ ഷമീര്‍ എങ്ങനെയാണ് മാഹിയില്‍ എത്തപ്പെട്ടതെന്നും എന്തിനാണ് ട്രെയിനില്‍ കയറിയതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. ഞായറാഴ്ചയായിരുന്നു മാവേലി എക്‌സ്പ്രസില്‍ വച്ചു യാത്രക്കാരനായ ഷമീറിനെ ടിക്കറ്റില്ലെന്ന് ആരോപിച്ചു റെയില്‍വേ എഎസ്‌ഐ പ്രമോദ് ബൂട്ടിട്ട കാലുകൊണ്ടു ചവിട്ടി വീഴ്ത്തിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week