28.8 C
Kottayam
Thursday, June 4, 2026

കൊലക്കുറ്റം സാധാരണ വാഹനാപകടമായി മാറി,ശ്രീറാമിന് തുണയായത് പോലീസിന്റെ പിടിപ്പുകേട്,മൊഴിമാത്രം പോരാ തെളിവു വേണമെന്ന് കോടതി

Must read

തിരുവനന്തപുരം:മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. മനപ്പൂർവമല്ലാത്ത നരഹത്യാ കേസ് സാധാരണ മരണമായി മാറിയത് പൊലീസിന്റെ പിടിപ്പുകേട് കൊണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരുടെ വിടുതൽ ഹർജിയിലെ ഉത്തരവിലാണ് പൊലീസിനെതിരായ കോടതി രൂക്ഷ പരാമർശം.

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് മരിച്ച കേസിൽ പ്രതികൾക്കെതിരെയുള്ള സെഷൻസ് കുറ്റങ്ങൾ ഒഴിവാക്കുവാനുള്ള കാരണം പ്രാരംഭ ഘട്ടത്തിൽ പൊലീസ് കാട്ടിയ ഉത്സാഹക്കുറവെന്നാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിൽ പറയുന്നത്.

- Advertisement -

അപകടം നടന്ന് നിമിഷങ്ങൾക്ക് ഉള്ളിൽ സ്ഥലത്ത് എത്തിയ പൊലീസിന് ശ്രീറാം സ്വകാര്യ ആശുപത്രിയിൽ പോകുന്നത് അറിയാമായിരുന്നു. മദ്യത്തിന്‍റെ ഗന്ധം ഉണ്ടെന്ന് സാക്ഷികൾ മൊഴി പറയുന്നു എന്ന് പറയുന്നു. എന്നാൽ പൊലീസ് അവിടെവച്ച് മദ്യപിച്ചിരുന്നോ എന്ന പരിശോധന നടത്തിയില്ല.

- Advertisement -

നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസിന് മൊഴി മാത്രം പോരാ തെളിവും വേണമെന്നറിയില്ലേ എന്ന് കോടതി ചോദിക്കുന്നു. പ്രതി ശ്രീറാം അറിഞ്ഞുകൊണ്ട് മദ്യപിച്ച് വാഹനം ഓടിച്ച് കൊലപ്പെടുത്തി എന്ന് തെളിയിക്കുന്ന തെളിവുകൾ കുറ്റപത്രത്തിൽ ഇല്ല.

- Advertisement -

സ്വകാര്യ ആശുപത്രിയിൽ നിന്നും തിരികെ ജനറൽ ആശുപത്രിയിൽ ശ്രീറാമിനെ കൊണ്ട് വന്നപ്പോൾ പോലീസ് പ്രാഥമികമായി നടത്തേണ്ടിയിരുന്ന നിയമ നടപടികൾ എന്ത് കൊണ്ട് ചെയ്‌തില്ലെന്നാണ് കോടതിയുടെ മറ്റൊരു ചോദ്യം. ബഷീർ മരിക്കുന്നത് തലയ്‌ക്കേറ്റ ക്ഷതം കൊണ്ടാണോ എന്ന കാര്യം അന്വേഷണ സംഘം പറയുന്നില്ല.

ഉന്നത ഉദ്യോഗസ്ഥനായത് കൊണ്ട് കീഴ് ഉദ്യോഗസ്ഥൻ ഭയന്നുപോയി എന്ന് പറയുന്നതിന് ഒരു അടിസ്ഥാനവും ഇല്ല. കേസ് അട്ടിമറിക്കാനാണ് ഉദ്ദേശമെങ്കിൽ പ്രതി ഒളിവിൽ പോകുമായിരുന്നു എന്നും വിധിപ്പകർപ്പിൽ പറയുന്നു. ഉത്തരവിൽ തന്നെ കോടതി ചൂണ്ടിക്കാട്ടുന്ന പൊലീസിന്റെ ഗുരുതര വീഴ്ചകളാണ് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം പരമാവധി രണ്ടു വർഷം വരെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറിയത്. 2019 ആഗസ്റ്റ് മൂന്ന് രാത്രി ഒരു മണിക്കാണ് 2ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീർ മരിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week