29.4 C
Kottayam
Saturday, June 6, 2026

ജിഷമോളുടെ പുതിയ അടവ്‌?മാനസികാരോഗ്യ കേന്ദ്രത്തിലെ വാസം കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ, സംശയിച്ച് പൊലീസ്

Must read

ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ, കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ മാനസിക ബുദ്ധിമുട്ടുള്ളതായി അഭിനയിക്കുകയാണോ എന്ന സംശയത്തിൽ പൊലീസ്. നിലവിൽ കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണു ജിഷമോൾ. ഇവർക്ക് കള്ളനോട്ടുകള്‍ കൈമാറിയവരെക്കുറിച്ചുള്ള ചില സൂചനകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് ശൃംഖലയില്‍ ഇവരും കണ്ണിയാണെന്നാണു പൊലീസിനു ലഭിച്ച വിവരം. ഈ പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണോ മാനസികാരോഗ്യ കേന്ദ്രത്തിലെ വാസമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ജിഷ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നെന്നു പറഞ്ഞതിനാലാണ് ആശുപത്രിയിലാക്കാൻ കോടതി നിർദേശിച്ചത്. ഇവരുടെ ചികിത്സ ആരംഭിച്ചെന്നു ആശുപത്രി അധികൃതർ അറിയിച്ചു. മാവേലിക്കര സ്പെഷൽ സബ് ജയിലിന്റെ വനിതാ സെല്ലിൽ കഴിഞ്ഞിരുന്ന ജിഷയെ ഇന്നലെ രാവിലെയാണു മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോയത്. 10 ദിവസത്തേക്കാണിത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി മാവേലിക്കര ജയിലിൽ എത്തിച്ച ജിഷ അവിടെ മാനസികാസ്വാസ്ഥ്യമൊന്നും പ്രകടിപ്പിച്ചില്ലെന്നു വനിതാ ജയിൽ അധികൃതർ പറഞ്ഞു. 

- Advertisement -

ജിഷമോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണു പൊലീസ്. ബാങ്ക് രേഖകളിൽനിന്നു കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചേക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. അടുത്തിടെ ചാരുംമൂട്ടിലും കായംകുളത്തും കണ്ടെത്തിയ കള്ളനോട്ട് ഇടപാടുകളുമായി ഇവർക്കു ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജിഷ കൈമാറിയ കള്ളനോട്ടുകളും ചാരുംമൂട്ടിലെയും കായംകുളത്തെയും കള്ളനോട്ടുകളുമായി സാമ്യമുണ്ടോ എന്നു പരിശോധിക്കാനായി നോട്ടുകൾ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കും.

- Advertisement -

കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ജിഷ പിടിയിലായപ്പോൾ തന്നെ ഒളിവിൽ പോയ ആളെപ്പറ്റി അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പല തെറ്റായ വിവരങ്ങളും നൽകിയ കൂട്ടത്തിൽ അവർ തന്നെയാണ് ഇയാളെപ്പറ്റി സൂചന നൽകിയത്. ജിഷ നൽകിയ മറ്റു വിവരങ്ങൾ തെറ്റായിരുന്നെന്ന് അന്വേഷണത്തിൽ മനസ്സിലാകുകയും ചെയ്തു.

- Advertisement -

ജിഷയുടെ വാടക വീടിന്റെ വിലാസം മാത്രമാണു പൊലീസിനുപോലും അറിയുന്നത്. സഹപ്രവർത്തകരോടും ജിഷ ആലപ്പുഴയിൽ താമസിക്കുന്നെന്നു മാത്രമാണ‌ു പറഞ്ഞിട്ടുള്ളത്. കുടുംബത്തെപ്പറ്റിയും വ്യക്തമായ വിവരങ്ങൾ പറയാറില്ല. എടത്വയിൽ എത്തുന്നതിനു മുൻപ് ജിഷമോൾ മാരാരിക്കുളം തെക്ക്, ആര്യാട് കൃഷി ഭവനുകളിലാണു ജോലി ചെയ്തിരുന്നത്. ഏതാനും വർഷം മുൻപാണ് എടത്വയിലെത്തിയത്.

എടത്വയിൽ എത്തിയ ശേഷം ജിഷ രണ്ടു തവണ നീണ്ട അവധിയെടുത്തിരുന്നു. എടത്വയിലെത്തുന്നതിനു മുൻപും രണ്ടു തവണ ഇതേവിധം അവധിയെടുത്തിട്ടുണ്ട്. ഗർഭം അലസിപ്പോയെന്നു പറഞ്ഞാണ് ഒന്നിലേറെ തവണ അവധിയെടുത്തത്. തുടർന്ന് വകുപ്പു തലത്തിൽ അന്വേഷണം നടത്തുകയും ഡയറക്ടറേറ്റിൽ ബോർഡിനു മുന്നിൽ ജിഷ ഹാജരാകേണ്ടി വരികയും ചെയ്തു. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണു വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week