29.4 C
Kottayam
Friday, June 5, 2026

ഏറ്റുമാനൂരിൽ പാലരുവിയ്ക്ക് സ്റ്റോപ്പ്: കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് നിവേദനവുമായി ഏറ്റുമാനൂർ രാധാകൃഷ്ണൻ

Must read

ന്യൂഡൽഹി :”തന്റെ നാടിന്റെ പ്രശ്‌നമാണ്, പരിഹാരം ഉണ്ടാകണം” എന്ന ശക്തമായ നിലപാടുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി യാത്രക്കാർ നൽകിയ നിവേദനം ഏറ്റുമാനൂർ രാധാകൃഷ്ണൻ കൈമാറി. റെയിൽവേ പാസഞ്ചർ സർവീസസ് കമ്മറ്റിയിൽ കേരളത്തിനെ പ്രതിനിധീകരിക്കാൻ തലസ്ഥാനത്ത്‌ എത്തിയതായിരുന്നു ഏറ്റുമാനൂർ രാധാകൃഷ്ണൻ. പാലരുവിയുടെ സ്റ്റോപ്പേജ് ഇന്ന് ഏറ്റുമാനൂരിന്റെ പൊതുവികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. സന്ദർശനവേളയിൽ രാജ്യസഭാ എംപി. അൽഫോൺസ് കണ്ണന്താനവും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.

വാജ്പേയ് മന്ത്രി സഭയിൽ ഒ. രാജാഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് പഴയ ഏറ്റുമാനൂർ സ്റ്റേഷനിൽ എക്സ്പ്രസ്സ്‌ ട്രെയിനുകൾ അനുവദിക്കുന്നതിന് തടസ്സമായി നിന്ന പ്ലാറ്റ്ഫോമിന്റെ നീളം വർദ്ധിപ്പിച്ചത്. ശക്തമായ സമ്മർദ്ദം മൂലം ഒ. രാജഗോപാൽ ഏറ്റുമാനൂർ സന്ദർശിക്കുകയും ഓവർ ബ്രിഡ്ജ് ന് ഇരുവശത്തേയും ബന്ധിപ്പിച്ചു കൊണ്ട് പ്ലാറ്റ് ഫോം നിർമ്മിക്കാനുള്ള നടപടികൾ അന്ന് പൂർത്തിയാക്കാനിടയായത് ഏറ്റുമാനൂർ രാധാകൃഷ്ണന്റെ ശ്രമഫലമായാണ്.

എറണാകുളത്ത്‌ ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനായ പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിക്കാതിരുന്നത് യാത്രക്കാരുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പലതവണ ജനപ്രതിനിധികളെയും റെയിൽവേ അധികൃതരെയും യാത്രക്കാർ ഈ വിഷയവുമായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരട്ടപ്പാതയും അനുബന്ധ സൗകര്യങ്ങളുമടക്കം കേരളത്തിലെ തന്നെ മികച്ച സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ച ഏറ്റുമാനൂരിലെ ജനങ്ങളുടെ യാത്രാക്ലേശം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കോട്ടയം ജില്ലയിലെ ഭൂരിപക്ഷം യുവാക്കളും എറണാകുളത്തെ ഐ.റ്റി മേഖലയിലും മറ്റു കച്ചവടസ്ഥാപനങ്ങളിലും ജോലിയ്ക്കായി എറണാകുളം ജില്ലയെ ആശ്രയിക്കുന്നവരാണ്. എറണാകുളത്തെ സ്ഥിതിചെയ്യുന്ന ഹൈക്കോടതി, ബ്രോഡ് വേ, ഇൻഫോ പാർക്ക്, മാളുകൾ, മറ്റു വ്യവസായ സ്ഥാപനങ്ങളിലേയ്ക്കും ദിവസേന യാത്രചെയ്തു മടങ്ങുന്ന സ്ഥിരയാത്രക്കാരെയും MG യൂണിവേഴ്സിറ്റി, ITI ജീവനക്കാരെയും വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് സ്റ്റേഷനിൽ ഒപ്പു ശേഖരണം നടത്തിയിരുന്നു. നാടിന്റെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടി ശ്രീ. ഏറ്റുമാനൂർ രാധാകൃഷ്ണൻ റെയിൽവേ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിനൊപ്പം യാത്രക്കാരുടെ പരാതികളും പങ്കുവെച്ചു.

പുലർച്ചെ 06 40 ന് കടന്നുപോകുന്ന മെമുവിന് ശേഷം എറണാകുളം ഭാഗത്തേയ്ക്ക് വേണാട് എക്സ്പ്രസ്സ്‌ മാത്രമാണ് ഇപ്പോൾ ഏറ്റുമാനൂർ യാത്രക്കാർക്ക് ആശ്രയമായിട്ടുള്ളത്. വേണാട് എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. ആശാസ്ത്രീയമായ ക്രോസ്സിങ് കാരണം ചിങ്ങവനത്ത്‌ നിന്ന് ഏറ്റുമാനൂർ കടന്നുപോകാൻ വേണാട് ഇപ്പോൾ ഒരുമണിക്കൂറിലേറെ സമയമാണ് എടുക്കുന്നത്. ചെന്നൈ മെയിൽ വൈകി കോട്ടയമെത്തിയാലും മുൻ‌കൂട്ടി നിശ്ചയിച്ച ക്രോസ്സിങ്ങിൽ മാറ്റം വരുത്താതെ കോട്ടയത്തും ചിങ്ങവനത്തും യാതൊരു യുക്തിയുമില്ലാതെ വേണാട് പിടിച്ചിടുന്നത് പതിവായിരിക്കുന്നു. സ്ത്രീകൾക്ക് പുലർച്ചെ 06 40 ന് മുമ്പ് ഏറ്റുമാനൂരിൽ എത്തിച്ചേരുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ്‌ അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം ഏറ്റുമാനൂർ സ്റ്റേഷന് വരുമാനം വർദ്ധിക്കുകയും സ്റ്റേഷനെ ആശ്രയിച്ചു ജീവിക്കുന്ന കച്ചവടക്കാർക്കും ഓട്ടോ ടാക്സി ജീവനക്കാർക്കും കൂടുതൽ മെച്ചമുണ്ടാകുന്നതുമാണ്.

- Advertisement -

യാത്രക്കാരുടെ കൂട്ടായ്മയായ *ഫ്രണ്ട്‌സ് ഓൺ റെയിൽസ്* നൽകിയ നിവേദനമാണ് ഏറ്റുമാനൂർ രാധാകൃഷ്ണൻ പ്രേത്യേക ശുപാർഷയ്ക്കൊപ്പം കേന്ദ്രമന്ത്രിയ്ക്ക് കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week