27.8 C
Kottayam
Tuesday, May 28, 2024

പാലാരിവട്ടം പാലം അഴിമതി കേസില്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുണ്ടെന്ന് ടി.ഒ സൂരജ്

Must read

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും പ്രതികളില്‍ ഒരാളുമായ ടി.ഒ സൂരജ്. കേസില്‍ മുന്‍ പൊതുമരാമത്ത് പലിശ വാങ്ങാതെ വായ്പ അനുവദിക്കാന്‍ മന്ത്രി ഫയലില്‍ എഴുതി. ഇതിന് രേഖാമൂലം തെളിവുണ്ടെന്നും ടിഒ സൂരജ് പറയുന്നു. കേസില്‍ മുഹമ്മദ് ഹനീഷിന്റെ പങ്ക് അന്വേഷിക്കണമെന്നും തന്നെ കേസില്‍ പെടുത്തിയതെന്ന് ടിഒ സൂരജ് പറഞ്ഞു.

അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസില്‍ നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഒക്ടോബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ് വെളിപ്പെടുത്തുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലായിരുന്നു ആരോപണം. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week