HealthNews

പാലക്കാട് ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് കോവിഡ് 19

പാലക്കാട്: ജില്ലയില്‍ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 25 പേരും ഒരു തൃശ്ശൂര്‍ സ്വദേശിയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന ഏഴ് പേരും ഉറവിടം അറിയാത്ത ഒരു രോഗബാധയും ഉള്‍പ്പെടെ ഇന്ന്(ജൂലൈ 22) 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ 15 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി-4
ഒറ്റപ്പാലം സ്വദേശി (59 പുരുഷന്‍)

കുഴല്‍മന്ദം സ്വദേശി (46 പുരുഷന്‍)

ചളവറ സ്വദേശി (20 പുരുഷന്‍)

കോട്ടോപ്പാടം സ്വദേശി (42 പുരുഷന്‍)

തമിഴ്‌നാട്-2
കുനിശ്ശേരി സ്വദേശി (31 പുരുഷന്‍)

കൊല്ലങ്കോട് സ്വദേശി (40 സ്ത്രീ)

കര്‍ണാടക-1
കോട്ടോപ്പാടം സ്വദേശി (45 സ്ത്രീ)

ഉറവിടം അറിയാത്ത രോഗ ബാധ-1
ചന്ദ്രനഗര്‍ സ്വദേശി(40 പുരുഷന്‍)

കൂടാതെ ജില്ലയില്‍ ചികിത്സയ്ക്ക് എത്തിയിട്ടുള്ള തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശിയായ ഗര്‍ഭിണിക്കും(21) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആന്റിജന്‍ ടെസ്റ്റിലൂടെ 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇന്നലെ (ജൂലൈ 21) ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

കപ്പൂര്‍ സ്വദേശികളായ ഒന്‍പത് പേര്‍. ഇതില്‍ 12, 7 വയസ്സുള്ള ആണ്‍ കുട്ടികളും 17,12 വയസ്സും ഒരു വയസ്സ് തികയാത്തതുമായ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

പട്ടാമ്പി സ്വദേശികളായ ഏഴ് പേര്‍.പത്തു വയസ്സുകാരനും 14 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മത്സ്യ വില്‍പ്പനക്കാര്‍ ആയ രണ്ട് തിരുമിറ്റക്കോട് സ്വദേശികള്‍.

മുതുതല സ്വദേശികളായ മൂന്നു പേര്‍. ഇതിലൊരാള്‍ 16 വയസ്സുകാരിയാണ്.

ഓങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍.ഓങ്ങല്ലൂരില്‍ 12 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികള്‍ ഒരാള്‍ വീതം. പെരുമാട്ടി സ്വദേശി അന്തര്‍സംസ്ഥാന ലോറി ഡ്രൈവറാണ്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 325 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാള്‍ കണ്ണൂരിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button