ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി ഉണ്ണിമേരിയുടെ കടയുടെ വാതില്‍ ആന തകര്‍ത്തു. വാതില്‍ തകര്‍ത്തതല്ലാതെയുള്ള നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല.
ചൊവ്വാഴ്ച രാത്രിയാണ് പടയപ്പ റേഷന്‍കടയിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചത്. മുന്‍പ് 19 തവണ ഈ റേഷന്‍കട പടയപ്പ പൊളിക്കാന്‍ ശ്രമച്ചിട്ടുണ്ടെന്ന് ഉണ്ണിമേരി പറയുന്നു.
ഈ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. ചൊക്കനാട് ഉള്‍പ്പെടെയുള്ള ജനവാസമേഖലയിലാണ് പടയപ്പ കഴിഞ്ഞ കുറച്ചുനാളുകളായി ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. കല്ലാറിലെ മാലിന്യപ്ലാന്റിലും നേരത്തേ പടയപ്പയെത്തിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയിലധികം കാലം ആനയെ കാണാനില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും ജനവാസ മേഖലയില്‍ കണ്ടെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

