28.2 C
Kottayam
Friday, June 5, 2026

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും സഹായിച്ചു; വെളിപ്പെടുത്തലുമായി പി.വി അന്‍വര്‍

Must read

മലപ്പുറം: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെയടക്കം സഹായം തനിക്ക് ലഭിച്ചെന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. നിലമ്പൂരില്‍ കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം അറിയണമെങ്കില്‍ ബി.ജെ.പിയുടെ വോട്ട് പരിശോധിച്ചാല്‍ മതി.

സംസ്ഥാനത്ത് 120 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ജയിക്കേണ്ടതായിരുന്നു. ആ ജനവിധി അട്ടിമറിച്ചത് വര്‍ഗീയ ശക്തികളായ മുസ്‌ലിം തീവ്രവാദികളുടെയും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ടുകള്‍ യു.ഡി.എഫ് വാങ്ങിക്കൊണ്ടാണ്. ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചതും തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് പരാജയപ്പെട്ടതും ഇതിന്റെ ഉദാഹരണമാണ്. നിലമ്പൂരില്‍ ബി.ജെ.പിയുടെ 8000 വോട്ട് യു.ഡി.എഫിന് ലഭിച്ചു. അതിനെയെല്ലാം മറികടന്നാണ് നിലമ്പൂരിലെ തന്റെ വിജയം.

മന്ത്രിസഭയില്‍ അംഗമാകാനല്ല മത്സരിച്ചത്. മത്സരിക്കുക, പെട്ടെന്ന് മന്ത്രിയാകുക എന്നത് യു.ഡി.എഫ് സംസ്‌കാരമാണ്. ജയിച്ചാല്‍ മന്ത്രിയാകുമോ എന്ന ചോദ്യം പതിവായി വരുന്നത് യു.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്നുമാണ്. അങ്ങനെയൊരു ചോദ്യം എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍നിന്ന് ഒരിക്കലും ഉയരില്ല. നാടിന്റെ പുരോഗതിക്കും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തന്നെ നിയോഗിച്ചത്. ആ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമായി ഏറെ വേട്ടയാടപ്പെട്ടയാളാണ് താന്‍.

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും നേതാക്കളുടെ ഉറക്കം കെടുത്താന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. വ്യക്തിപരമായി തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ കൊള്ളക്കാരനായും മലയിടിക്കുന്നവനായും അവര്‍ ചിത്രീകരിക്കുന്നുണ്ടാകും. പക്ഷെ, അതൊന്നും നിലമ്പൂരിലെ ജനങ്ങള്‍ വിശ്വസിക്കില്ല. ജനങ്ങള്‍ സഹായിച്ചാണ് താന്‍ വിജയിച്ചത്. അതില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരുമുണ്ടാകും.

- Advertisement -

രാഷ്ട്രീയം കച്ചവടമാക്കിയവരാണ് യു.ഡി.എഫ് നേതാക്കള്‍. തനിക്ക് രാഷ്ട്രീയം കച്ചവടമല്ല. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്. കേരളത്തില്‍ കച്ചവടം ചെയ്യാന്‍ എതിരാളികള്‍ സമ്മതിക്കുന്നില്ല. അതിനാല്‍ ആഫ്രിക്കയല്ല, അന്റാര്‍ട്ടിക്കയിലാണെങ്കിലും പോയി കച്ചവടം ചെയ്യും. അത് തന്റെ വ്യക്തിപരാമയ ആവശ്യമാണ്.

- Advertisement -

തന്റെ കച്ചവടമൊന്നും വികസനത്തെ ബാധിച്ചിട്ടില്ലെന്ന തെളിവാണ് ജനവിധി. 700 കോടി രൂപയുടെ പദ്ധതിപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നമ്പര്‍ വണ്‍ വികസനം വരുന്ന മണ്ഡലമാക്കി നിലമ്പൂരിനെ മാറ്റും. ജില്ല ആശുപത്രിയുടെ വികസനമാണ് പ്രഥമ പരിഗണന. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ അവിടെ ലഭ്യമാക്കും -പി.വി. അന്‍വര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week