28.8 C
Kottayam
Thursday, June 4, 2026

കായിക മന്ത്രാലയത്തിനെതിരെ തുറന്നടിച്ച് പിടി ഉഷ; 'കായിക ഫെഡറേഷനുകളിൽ അനാവശ്യമായി ഇടപെടുന്നു'

Must read

ന്യൂഡൽഹി: കായിക മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കായിക മന്ത്രിക്ക് കത്തയച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷ. കായിക ഫെഡറേഷനുകളിൽ കായിക മന്ത്രാലയംഅനാവശ്യമായി ഇടപെടുന്നതായി പിടി ഉഷ ആരോപിച്ചു.

കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് മന്ത്രാലയത്തിന്‍റെ ഇടപെടലെന്നും പിടി ഉഷ കത്തിൽ പറയുന്നു. ഇന്ത്യൻ ഗോള്‍ യൂണിയൻ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ഉഷയുടെ വിമര്‍ശനം.

- Advertisement -

കായിക മന്ത്രാലയ്തിലെ ജീവനക്കാർ കായികമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചട്ടലംഘനം നടത്തുന്ന പല കായിക സംഘടനകളെയും പിന്തുണയ്ക്കുകയാണെന്നും പിടി ഉഷ ആരോപിച്ചു. ഇന്ത്യൻ ഗോൾഫ് യൂണിയൻ തെരഞ്ഞെടുപ്പ് തർക്കങ്ങളാണ് പിടി ഉഷയുടെ എതിർപ്പിന് കാരണം.

- Advertisement -

ഹരിഷ് കുമാര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ത്യൻ ഗോള്‍ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അംഗീകരിച്ച നടപടിയെ കായിക മന്ത്രാലയം വിമര്‍ശിച്ചിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ ഈ നടപടി തെറ്റിദ്ധരിക്കപ്പെടുമെന്നും നിയമ പരിശോധനകള്‍ക്ക് വിധേയമായിട്ടില്ലെന്നുമായിരുന്നു കായിക മന്ത്രാലയത്തിന്‍റെ വിമര്‍ശനം.

- Advertisement -

കായിക മന്ത്രിയെ യഥാര്‍ത്ഥ വസ്തുക്കള്‍ കായിക മന്ത്രാലയത്തിലെ ജീവനക്കാര്‍ അറിയിക്കാറില്ലെന്നും മൻസൂഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തിൽ പിടി ഉഷ വ്യക്തമാക്കി. ഡിസംബര്‍ 15നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ രണ്ടു വിഭാഗങ്ങള്‍ രണ്ടിടങ്ങളിലായി  ഇന്ത്യൻ ഗോള്‍ഫ് യൂണിയന്‍റെ തെരഞ്ഞെടുപ്പ് നടത്തിയത്.

ഇന്ത്യൻ ഹാബിറ്റാറ്റ് സെന്‍ററിൽ നടന്ന തെരഞ്ഞെടുപ്പിൽ ബ്രിജേന്ദര്‍ സിങ് വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒളിമ്പിക് ഭവനിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹരിഷ് കുമാര്‍ ഷെട്ടിയാണ് വിജയിച്ചത്. നടപടിക്രമങ്ങള്‍ പരിശോധിച്ചശേഷം ഹരിഷ് കുമാര്‍ ഷെട്ടി വിഭാഗത്തെ അംഗീകരിച്ചുകൊണ്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനമാണ് കായിക മന്ത്രാലയത്തിന്‍റെ വിമര്‍ശനത്തിന് കാരണമായത്. എന്നാൽ,  ഇതിനെതിരെയാണ് ഉഷ രംഗത്തെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week