കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ ഉധംപുരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ മുതിർന്ന കമാൻഡറായ മാവി ഉൾപ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. ഉധംപുരിലെ ബസന്ത്ഘട്ട് മേഖലയിൽ ചൊവ്വാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ‘ഓപ്പറേഷൻ കിയ(KIYA)’ എന്ന പേരിൽ നടത്തിയ സൈനികനീക്കത്തിൽ ഭീകരരുടെ ഒളിത്താവളവും സൈന്യം തകർത്തു.

മേഖലയിൽ ജെയ്‌ഷെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മുകശ്മീർ പോലീസിൽനിന്നാണ് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് ജമ്മുകശ്മീർ പോലീസും സിഐഎഫ് ഡെൽറ്റ സംഘവും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്‌സും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

ഭീകരരുടെ സാന്നിധ്യം കണ്ടെത്താനായി ക്യാമറ ഘടിപ്പിച്ച സ്‌നിഫർ നായകളെയാണ് ഉപയോഗിച്ചത്. ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതിന് പിന്നാലെ മേഖലയിൽ രാത്രിമുഴുവൻ പരസ്പരം വെടിവെപ്പുണ്ടായി. ഭീകരർ ഒളിത്താവളമാക്കിയ ഗുഹ ലക്ഷ്യമാക്കി സൈന്യം ഗ്രനേഡുകളും പ്രയോഗിച്ചു. തുടർന്നാണ് ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചത്. ഭീകരരുടെ ഒളിത്താവളത്തിൽനിന്ന് എം4 റൈഫിളുകളും എകെ-47 തോക്കുകളും വൻതോതിലുള്ള സ്‌ഫോടകവസ്തുക്കളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.

​In a major counter-terrorism success, the Indian Army, along with the Jammu and Kashmir Police and CRPF, eliminated two Pakistani terrorists in the Basantgarh region of Udhampur on February 4, 2026. The joint operation, codenamed ‘Operation KIYA’, lasted over 20 hours and targeted a group of terrorists holed up in a natural cave within the dense Jophar Forest.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News