28.7 C
Kottayam
Saturday, September 28, 2024

ഒമിക്രോൺ തരംഗം: ‘ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം’; നിർദ്ദേശങ്ങളുമായി കെജിഎംസിടിഎ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ (Omicron) തരം​ഗം രൂക്ഷമാകാനുള്ള സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഒമിക്രോണ്‍ – ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം എന്ന് കെജിഎംസിടിഎ (KGMCTA) ആവശ്യപ്പെട്ടു. പേറിഫറൽ ആശുപത്രികൾ ചികിത്സയ്ക്കായി ശക്തിപ്പെടുത്തണമെന്നും പൊതുജനങ്ങൾക്ക് ഇടയിൽ സർവയലൻസ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു.

കൊവിഡ് പകർച്ചവ്യാധി ഇതിനകം തന്നെ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് കനത്ത വെല്ലുവിളി ആയിട്ടുണ്ട്. താറുമാറായ നോൺ കൊവിഡ് ചികിത്സകളും മെഡിക്കൽ വിദ്യാഭ്യാസവും ഗവേഷണങ്ങളും  കരകയറി വരുന്ന അവസ്ഥയിലാണ് ഒമിക്രോൺ വെല്ലുവിളി സൃഷ്ടിക്കുന്നത്. മെഡിക്കൽ  കോളജുകളെ വീണ്ടും കൊവിഡ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പാവപെട്ട  ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് തള്ളിയിടുന്നതിനും മരണവർദ്ധനവിന് ഇടയാക്കുകയും ചെയ്യുമെന്ന് കെജിഎംസിടിഎ ആശങ്കപ്പെടുന്നു.

ഈ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജുകളിൽ അനുയോജ്യമായ രോഗി പരിചരണവും അക്കാദമിക് പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കെജിഎംസിടിഎ മുന്നോട്ടുവെച്ചത്.

1. മൾട്ടിഡിസിപ്ലിനറി ക്രിട്ടിക്കൽ കെയർ ആവശ്യമുള്ള കോവിഡ് കേസുകൾ മാത്രമേ മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കേണ്ടതുള്ളൂ. ബാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്, ഇനിപ്പറയുന്നവ ഉറപ്പാക്കേണ്ടതാണ്  
• പെരിഫെറൽ ആശുപത്രികൾ ശക്തിപ്പെടുത്തണം.
ജില്ലാ ആശുപത്രികളിലെ ഐസിയുകളും മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഓൺലൈൻ പിന്തുണയോടെ ഉപയോഗിക്കണം.
• ഹോംകെയർ ശക്തിപ്പെടുത്തണം
• ടെലിമെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്തണം

2. മെഡിക്കൽ വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പിജി വിദ്യാർത്ഥികൾക്ക്  , കഴിഞ്ഞ രണ്ട് വർഷം അവരുടെ കോഴ്സ് ദൈർഘ്യത്തിന്റെ ഗണ്യമായ അനുപാതം (2/3 വരെ) നഷ്ടപ്പെട്ടിട്ടുണ്ട് . ആവശ്യത്തിന് പരിശീലനം ലഭിക്കാതെയായിരിക്കും അവർ പുറത്തിറങ്ങുന്നത് ., ഇത് ഒരു മെഡിക്കൽ ദുരന്തത്തിന് കാരണമാകും. മെഡിക്കൽ കോളേജുകളിലെ കോവിഡ് ഇതര സേവനങ്ങൾ ഒരുരീതിയിലും വിട്ടുവീഴ്ച ചെയ്യരുത്.

3. സിഎസ്ടിഎൽസി, സിഎഫ്ടിഎൽസി എന്നിവിടങ്ങളിൽ  മെഡിക്കൽ കോളേജ് ഫാക്കൽറ്റികളെ  പോസ്റ്റ് ചെയ്യരുത്.

4. അനാവശ്യമായ റെഫറലുകൾ മെഡിക്കൽ കോളേജിലേക്ക് ഉണ്ടാകാതിരിക്കാൻ  റെഫറൽ ഡിഎസ്ഒ, ജിഎച്ച് അല്ലെങ്കിൽ ടിഎച്ച്ക്യുകളിലൂടെ ആയിരിക്കണം , ശക്തമായ  ബാക്ക് റെഫറൽ സിസ്റ്റവും  ആവശ്യമാണ്.

5. ടെസ്റ്റിംഗിന്റെ എണ്ണം കൂടുതലായിരിക്കാൻ പോകുന്നതിനാൽ ആന്റിജൻ ടെസ്റ്റിംഗ് പുനരാരംഭിക്കുന്നത് പരിഗണിക്കണം

6. കമ്മ്യൂണിറ്റി തലത്തിൽ  ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളുടെ സർവൈലൻസ്   നടത്തണം

സാധാരണ ജനങ്ങൾക്ക് ലഭിക്കേണ്ട നോൺ കൊവിഡ് ചികിത്സകൾ ലഭിക്കാതിരുക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനും മെഡിക്കൽ വിദ്യാഭ്യാസം താറുമാറാകാതിരിക്കാനും ഉള്ള നടപടികൾ  എത്രെയും വേഗം  എടുക്കണം എന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week