28.2 C
Kottayam
Friday, June 5, 2026

മദ്യപിക്കാന്‍ പണം കണ്ടെത്താന്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആക്രിക്കടയില്‍ വിറ്റ് ജീവനക്കാരന്‍

Must read

നോയിഡ: മദ്യപിക്കാനുള്ള പണം കണ്ടെത്താന്‍ ഓഫീസ് ബോയ് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആക്രിക്കടയില്‍ വിറ്റു. നോയിഡയിലെ മുഖ്യ മെഡിക്കല്‍ ഓഫീസറുടെ(സിഎംഒ) കാര്യാലയത്തിലെ ഓഫീസ് ബോയിയാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തത്. മദ്യപിക്കാനുള്ള എക്‌സ്ട്രാ പണം കണ്ടെത്താന്‍ ഓഫീസിലെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളില്‍ പകുതിയിലധികവും ഇയാള്‍ എടുത്ത് വില്‍ക്കുകയായിരിന്നു.

നരേഷ് എന്നാണ് ഓഫീസ് ബോയിയുടെ പേര് ഇതുവരെ അഞ്ഞൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ ആക്രിക്കടയില്‍ വിറ്റെന്നാണ് പറയുന്നത്. എന്നാല്‍ ആക്രിക്കടയില്‍ നിന്നും 10,500 ജനന സര്‍ട്ടിഫിക്കറ്റും 2,500 ഓളം മരണ സര്‍ട്ടിഫിക്കറ്റും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് ആഴ്ച്ച മുമ്പണ് മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചത്. ഇതു കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഓഫീസ് ബോയി ആണ് സര്‍ട്ടിഫിക്കറ്റുകള്‍ മോര്‍ണയിലുള്ള ആക്രിക്കടയില്‍ രേഖകള്‍ വിറ്റതായി കണ്ടെത്തിയത്. മദ്യപിക്കാനുള്ള പണത്തിന് വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റതെന്നാണ് നരേഷിന്റെ വിശദീകരണം.

ആരോഗ്യവകുപ്പ് സൂക്ഷിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളാണ് ഇവിടെയുണ്ടായിരുന്നത്. അതേസമയം, ക്ഷയരോഗ വകുപ്പുമായി ബന്ധപ്പെട്ട രേഖകളും ആക്രിക്കടയില്‍ നിന്നും കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

- Advertisement -

ആക്രി കച്ചവടക്കാരനില്‍ നിന്ന് കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിച്ചതായി സെക്ടര്‍ 19 പോലീസ് സ്റ്റേഷന്‍ ആസാദ് സിംഗ് തോമര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. സിഎംഒയുടെ ഓഫീസിലെ ആഭ്യന്തര കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. ഗാര്‍ബേജ് ബോക്‌സില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്.

- Advertisement -

ഓഫീസില്‍ ദിവസ വേതന ജീവനക്കാരനാണ് നരേഷ്. സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റതിലൂടെ നേരഷിന് തുച്ഛമായ പണം ലഭിച്ചിട്ടുണ്ടാകാമെന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. സംഭവം അറിഞ്ഞതോടെ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയതായും അദ്ദേഹേം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week