KeralaNews

റേഷൻ കടകളുടെ പ്രവർത്തന സമയമാറ്റം, വിശദീകരണവുമായി പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകൾ നിലവിലെ സമയക്രമം പാലിച്ച് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് 3 മുതൽ 7 മണിവരെയും തുറന്ന് പ്രവർത്തിക്കണമെന്ന് പൊതുവിതരണ വകുപ്പ്. ഏപ്രിൽ മാസത്തെ അവസാന ആഴ്ചയായതിനാൽ പ്രവർത്തന സമയം കുറയ്ക്കുന്നത് തിരക്കിന് ഇടയാക്കും.

കോവിഡ് വ്യാപനമുള്ള പ്രദേശങ്ങൾ, കണ്ടെയ്ൻമെൻ്റ്, മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തന സമയം ക്രമീകരിക്കണം. അവശ്യസേവന പരിധിയിൽ വരുന്നതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം ബന്ധപ്പെട്ട ഉത്തരവ് പ്രകാരമല്ലാതെ ക്രമീകരിക്കാൻ പാടില്ല. ഇക്കാര്യം നിരീക്ഷിക്കാൻ സപ്ലൈ ഓഫീസർമാരെ ചുമതലപ്പെടുത്തി. സമയക്രമം പാലിക്കാത്ത ലൈസൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.

കോവീഡ് വ്യാപനത്തേത്തുടർന് റേഷൻ കട പ്രവർത്തന സമയം മാറ്റം വരുത്തിയതായി റേഷൻ കടയുടമകളുടെ സംഘടന അറിയിച്ചിരുന്നു. റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി വരേയും മാറ്റിയതായാണ് സംഘടന അറിയിച്ചത്.

8-30 മുതൽ 2-30 വരേ ഒറ്റ സമയങ്ങളിലായി പ്രവർത്തിക്കുമെന്നായിരുന്നു തിരുമാനമെങ്കിലും കാർഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങൾ വരുത്തിയത്. എന്നാൽ കണ്ടേയ്മെൻ്റ് സോണുകളും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവിടെത്തെ ജില്ലാ കലക്ടർ പ്രഖ്യപിക്കുന്ന സമയങ്ങൾ റേഷൻവ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് സംയുക്ത സമിതി ചെയർമാൻ അഡ്വ: ജോണി നെല്ലൂർ, കൺവീനർ അഡ്വ: കൃഷ്ണപ്രസാദ്, ടി.മുഹമ്മദാലി, കാടാമ്പുഴ മൂസ്സ, ഇ അബൂബക്കർ ഹാജി, അഡ്വ:സുരേന്ദ്രൻ, സി.മോഹനൻ പിള്ള, തുടങ്ങിയ സംയുക്ത സമിതി നേതാക്കൾ അറീയിച്ചിരുന്നു.ഇത് തള്ളിയാണ് പൊതുവിതരണ വകുപ്പിൻ്റെ ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button