25.3 C
Kottayam
Wednesday, June 17, 2026

നെയ്മറുടെ പരിക്കിൽ ബ്രസീൽ ക്യാമ്പിൽ നെഞ്ചിടിപ്പ്; കാൽവണ്ണയിലെ പരിക്കിൽ വീണ്ടും അടിയന്തര പരിശോധന

Must read

ന്യൂജേഴ്‌സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. പരിക്കേറ്റ വലതുകാലിന് തിങ്കളാഴ്ച താരം വീണ്ടും പുതിയ പരിശോധനകൾക്ക് വിധേയനായി. തിങ്കളാഴ്ചയോടെ നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും സാന്റോസ് താരമായ അദ്ദേഹം സഹതാരങ്ങൾക്കൊപ്പം ചേർന്നില്ല. പകരം താരം ക്ലിനിക്കിലേക്ക് പരിശോധനയ്ക്കായി പോകുകയായിരുന്നു. എന്നാൽ, ഈ പരിശോധനാ ഫലങ്ങൾ പുറത്തുവിടാൻ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ഇതുവരെ തയ്യാറായിട്ടില്ല. 34 കാരനായ നെയ്മാർ തന്റെ നാലാമത്തെ ലോകകപ്പിനാണ് ഇവിടെയെത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 17-ന് സാന്റോസ് ക്ലബിനായി കളിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്.

ഫിഫ ലോകകപ്പിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ വെള്ളിയാഴ്ച ഫിലാഡൽഫിയയിൽ വെച്ച് ബ്രസീൽ ഹെയ്തിയെ നേരിടാനൊരുങ്ങുകയാണ്. എന്നാൽ ന്യൂജേഴ്‌സിയിലെ മോറിസ്‌ടൗണിൽ അഞ്ച് തവണത്തെ ലോക ചാമ്പ്യന്മാരായ ബ്രസീൽ ലോകകപ്പ് ഒരുക്കങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ ഒരു പൂർണ്ണ പരിശീലന സെഷനിൽ പോലും പങ്കെടുക്കാൻ നെയ്മറിന് കഴിഞ്ഞിട്ടില്ല. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടുകളിലേക്ക് താരം പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെുത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിന്റെ മെഡിക്കൽ സംഘമെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

- Advertisement -

കഴിഞ്ഞ ശനിയാഴ്ച നടന്ന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് ബ്രസീൽ 1-1 ന് നിരാശാജനകമായ സമനില വഴങ്ങിയിരുന്നു. ഇതോടെയാണ് നെയ്മറുടെ തിരിച്ചുവരവിന് പ്രാധാന്യമേറിയത്. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീലിന്റെ മുന്നേറ്റനിര താളം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ, കളി മെനയാൻ നെയ്മറിനെപ്പോലെ പരിചയസമ്പന്നനായ ഒരു പ്ലേമേക്കർ മൈതാനത്ത് വേണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.

- Advertisement -

മത്സരത്തിൽ കളിച്ചില്ലെങ്കിലും ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഗാലറിയിൽ നെയ്മറുടെ സാന്നിധ്യമുണ്ടായിരുന്നു. മത്സരത്തിന് തൊട്ടുമുമ്പ് റാപ്പർ ട്രാവിസ് സ്കോട്ട്, ഏഴ് തവണ സൂപ്പർ ബൗൾ ചാമ്പ്യനായ ടോം ബ്രാഡി എന്നിവരുൾപ്പെടെയുള്ള പ്രമുഖരെ താരം ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

- Advertisement -

2014-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലൂടെ അരങ്ങേറിയ നെയ്മറിനെ, പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടി ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തതിനെച്ചൊല്ലി ബ്രസീലിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഈ വെറ്ററൻ താരത്തിന്റെ സാന്നിധ്യം ഇപ്പോഴും ടീമിന് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോൾ, നെയ്മറുടെ സുവർണ്ണകാലം കഴിഞ്ഞുവെന്നും ഒരു യുവതാരത്തിന്റെ അവസരമാണ് ഇതിലൂടെ നഷ്ടമായതെന്നുമാണ് മറുവിഭാഗത്തിന്റെ ആക്ഷേപം.

അതേസമയം പരിക്കിൽ നിന്നും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ബ്രസീൽ നിരയിലെ മറ്റ് മൂന്ന് പ്രമുഖ താരങ്ങളായ ഗബ്രിയേൽ മഗൽഹായസ്, ബ്രൂണോ ഗിമാരസ്, റാഫിഞ്ഞ എന്നിവരും തിങ്കളാഴ്ച പ്രധാന ടീമിനൊപ്പം ചേരാതെ മാറി പ്രത്യേക പരിശീലനം നടത്തി. കളിക്കളത്തിലെ ആശങ്കകൾക്കിടയിലും നെയ്മാറുടെ വ്യക്തിജീവിതത്തിൽ നിന്നൊരു സന്തോഷവാർത്തയും പുറത്തുവന്നു. തനിക്കും പങ്കാളി ബ്രൂണ ബിയാൻകാർഡിക്കും മൂന്നാമതൊരു പെൺകുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വിവരം തിങ്കളാഴ്ച നെയ്മാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നെയ്മറിന് മുൻബന്ധത്തിൽ ഒരു കൗമാരക്കാരനായ മകനുമുണ്ട്.

Anxiety looms over the Brazilian football camp as superstar Neymar faces intense medical evaluations following a calf injury. The talismanic forward is expected to miss the upcoming crucial match against Haiti to avoid further risks to his physical fitness. While the team management and medical staff plan a cautious recovery process, millions of fans worldwide remain deeply concerned about Neymar’s timely return to the field.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് മലയാളത്തിലേക്ക്; രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിൽ

കൊച്ചി: കരൺ ജോഹറിന്റെ പ്രശസ്ത നിർമാണ കമ്പനിയായ 'ധർമ്മ പ്രൊഡക്ഷൻസ്' മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നു. പ്രഥ്വിരാജ് സുകുമാരനും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' എന്ന...

സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി കളമശ്ശേരിയിൽ വൻ സംഘർഷം; കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളി, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കളമശ്ശേരിയിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി സംഘർഷം. കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളിയും മർദനവും ഉണ്ടായി. കണ്ടക്ടർ യാത്രക്കാരിയെ മർദിച്ചു. പിന്നാലെ യാത്രക്കാരിയുടെ ബന്ധുക്കൾ എത്തി കണ്ടക്ടറെ മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആലുവ-എറണാകുളം...

യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം; KPCC അംഗത്തിനെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കെപിസിസി അംഗം എ. അരവിന്ദനെതിരെ പോലീസ് കേസെടുത്തു. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് താമരശ്ശേരി പോലീസ്...

'ആരെയും ഭയമില്ല, വന്നത് കിരീടം നേടാൻ മാത്രം, ക്രൊയേഷ്യൻ ജനതയ്ക്ക് അഭിമാനിക്കാനുള്ള പ്രകടനം പുറത്തെടുക്കും'; വിരമിക്കൽ വാർത്തകൾ തള്ളി ലൂക്കാ മോഡ്രിച്ച്

ടെക്സസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, വിരമിക്കൽ വാർത്തകൾ പൂർണ്ണമായി തള്ളി ക്രൊയേഷ്യൻ ക്യാപ്റ്റനും സൂപ്പർ താരവുമായ ലൂക്കാ മോഡ്രിച്ച്. നിലവിൽ തന്റെ മുഴുവൻ ശ്രദ്ധയും ലോകകപ്പിലാണെന്നും...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനെതിരെ പോക്‌സോ കേസ്

അഹമ്മദബാദ്: ഗുജറാത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു. ഗാന്ധിനഗറിലെ പ്രമുഖ സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയാണ് ക്രൂരമായ...

Popular this week