27.4 C
Kottayam
Thursday, June 4, 2026

ഇന്ധനം തീര്‍ന്ന് നീണ്ടകരപ്പാലത്തില്‍ ലോറി നിശ്ചലമായി, പ്രതിഷേധം ഭയന്ന് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു; അഞ്ചു മണിക്കൂര്‍ ഗതാഗത തടസം

Must read

ചവറ: നീണ്ടകര പാലത്തില്‍ വെച്ച് ഇന്ധനം തീര്‍ന്ന ലോറി നിന്നുപോയതോടെ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടത് അഞ്ചു മണിക്കൂര്‍. വാഹനം നിലച്ചതോടെ ഡ്രൈവര്‍ കടന്നുകളഞ്ഞതാണ് സാഹചര്യം വഷളാക്കിയത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ തടസപ്പെട്ടു. വിദ്യാര്‍ത്ഥികളും അധ്യാപകരും രോഗികളും ജോലിക്കായി പുറപ്പെട്ടവരുമെല്ലാം ഗതാഗത കുരുക്കില്‍പ്പെട്ട് വലഞ്ഞു.

ഇരു ഭാഗത്ത് നിന്നും എത്തിയ വാഹനങ്ങള്‍ തിക്കിത്തിരക്കി കടന്നുപോകാനുള്ള ശ്രമത്തില്‍ നീണ്ടകരപ്പാലം പൂര്‍ണമായും ഗതാഗതക്കുരുക്കിലായി. ദേശീയപാതയില്‍ കൊല്ലം ഭാഗത്ത് കാവനാട് ബൈപാസ് വരെയും കരുനാഗപ്പള്ളി ഭാഗത്ത് ശങ്കരമംഗലം വരെയും വാഹനങ്ങള്‍ നിരന്നു.

ആലുവയില്‍ നിന്ന് അരി കയറ്റി കൊല്ലം ഭാഗത്തേക്ക് വന്ന ലോറിയാണ് ഇന്നലെ രാവിലെ എട്ടരയോടെ ഇന്ധനം തീര്‍ന്നു പാലത്തിനു നടുവില്‍ നിശ്ചലമായത്. പിന്നാലെ യാത്രക്കാരുടെ പ്രതിഷേധം ഭയന്നു ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ കണ്‍ട്രോള്‍ റൂം പോലീസ് ലോറി ഡ്രൈവറെ കാണാത്തതിനെത്തുടര്‍ന്നു വാഹനത്തിന് എന്താണ് സംഭവിച്ചതെന്നറിയാത കുഴങ്ങി.

ഇതിനിടയില്‍ കൂട്ടത്തോടെ വാഹനങ്ങള്‍ മറികടക്കുന്നത് ഇരുചക്രവാഹനത്തില്‍ പട്രോളിങ് സംഘത്തെ നിയോഗിച്ചാണ് പോലീസ് ഒഴിവാക്കിയത്. ദേശീയപാതയിലേക്ക് കടക്കാനാകാതെ ഇടറോഡുകളിലും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലായി. ക്രെയിനുപയോഗിച്ച് 11 മണിയോടെ പാലത്തില്‍ നിന്നും മാറ്റിയ ലോറി പിന്നീട് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

- Advertisement -

പ്രശ്നങ്ങളെല്ലാം ഒതുങ്ങിയതോടെ സ്റ്റേഷനില്‍ ഹാജരായ ഡ്രൈവര്‍ കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കെതിരെ ഗതാഗത തടസ്സം സൃഷ്ടിച്ചതിനു പോലീസ് കേസെടുത്തു. കരുനാഗപ്പള്ളി, കൊല്ലം എസിപിമാരായ ഷൈനു തോമസ്, ജിഡി വിജയകുമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാരായ എ നിസാമുദ്ദീന്‍, യു ബിജു, എസ്ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളില്‍ പോലീസിനെ നിയോഗിച്ചാണ് ഗതാഗത തടസം ഒഴിവാക്കിയത്. പ്രദേശവാസികളായ യുവാക്കളും പോലീസിനെ സഹായിക്കാന്‍ ഒപ്പം കൂടി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week