28.8 C
Kottayam
Thursday, June 4, 2026

‘എന്റെ കുട്ടിക്കാലം നശിപ്പിച്ചു’; മറഡോണയ്ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത

Must read

ഹവാന: ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത. മേവിസ് അല്‍വാസ് എന്ന യുവതിയാണ് മറഡോണയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. മറഡോണ മയക്കുമരുന്നിന് അടിമയായി ചികിത്സയ്ക്കു വേണ്ടി ക്യൂബയിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായതെന്ന് മേവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തനിക്ക് 16 വയസുണ്ടായിരുന്നപ്പോള്‍ മറഡോണ പീഡിപ്പിക്കുയായിരുന്നുവെന്നും ഒരു ക്ലിനിക്കില്‍ വെച്ചാണ് പീഡനം നടന്നതെന്നും മേവിസ് വ്യക്തമാക്കി. ‘അയാള്‍ എന്റെ വായ പൊത്തിപിടിച്ചു, എന്നെ ബലാത്സംഗത്തിനിരയാക്കി. അതിനെകുറിച്ച് എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല,’ മേവിസ് പറയുന്നു. ”അയാള്‍ ചെയ്ത പ്രവര്‍ത്തി എന്നെയൊരു പെണ്‍കുട്ടിയല്ലാതാക്കി. എന്റെ കുട്ടിക്കാലം മറഡോണ നശിപ്പിച്ചു. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അനുഭവിച്ചിരുന്ന ഒരു സന്തോഷവും എനിക്ക് അനുഭവിക്കാന്‍ പറ്റിയില്ല. ആ ആഘാതത്തില്‍ നിന്നു പുറത്തുകടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു,” മേവിസ് കൂട്ടിച്ചേര്‍ത്തു.

മറഡോണയ്ക്ക് ഫിദല്‍ കാസ്ട്രോയുമായി വളരെയടുത്ത ബന്ധമായതിനാല്‍ ക്യൂബന്‍ ഗവണ്‍മെന്റും വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. അതുകൊണ്ട് തന്റെ കുടുംബത്തിന് ഒന്നുംതന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും മേവിസ് പറഞ്ഞു. ക്യൂബന്‍ ഗവണ്‍മെന്റ് വിഷയത്തില്‍ ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ തന്റെ കുടുംബം ഒരിക്കലും മറഡോണ ചെയ്ത തെറ്റ് ക്ഷമിക്കില്ലായിരുന്നു. നല്ലതല്ലാത്തൊരു കാര്യത്തെ അംഗീകരിക്കാന്‍ തന്റെ കുടുംബം നിര്‍ബന്ധിതരായെന്നും മേവിസ് പറഞ്ഞു.

മറഡോണ 2020 നവംബര്‍ 25നാണ് മരിച്ചത്. മറഡോണ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ ആരോപണവുമായി മേവിസ് അല്‍വരാസ് രംഗത്തെത്തിയിരിക്കുന്നത്. മറഡോണയ്ക്കെതിരെ ഇതിനുമുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

- Advertisement -

മറഡോണ മരിച്ചതിന് ശേഷം നടന്ന സ്പാനിഷ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വനിത ടീമിലെ മറ്റുള്ളവര്‍ ഒരു മിനുറ്റ് മൗനം ആചരിച്ചപ്പോള്‍ മിഡ്ഫീഡര്‍ പോള ഡാപെന തിരിഞ്ഞിരുന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മറഡോണയ്ക്കെതിരെ നിലനിന്നിരുന്ന ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week