25.5 C
Kottayam
Friday, September 27, 2024

ആ പരിചയപ്പെടല്‍ നെടുമുടിയെ കൊടുമുടി കയറ്റി

Must read

ആലപ്പുഴ: നെടുമുടി വേണു എന്ന നടനെ മലയാളത്തിനു സമ്മാനിച്ചത് യാദൃശ്ചികമായ ഒരു പരിചയപ്പെടല്‍. അതു നെടുമുടിക്കാരന്‍ വേണുവിനു മാത്രമല്ല മലയാള സിനിമയ്ക്കു തന്നെ അമൂല്യ നിമിഷമായി മാറി. നെടുമുടി വേണു നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറിയത്.

വേണുവിന്റെ അഭിനയ ചാരുത ഇഷ്ടപ്പെട്ട കാവാലം അദ്ദേഹത്തിന്റെ തന്റെ നാടക യാത്രകള്‍ക്കൊപ്പം കൂട്ടുകയായിരുന്നു. എനിക്കു ശേഷം എന്ന നാടകത്തിലാണ് കാവാലത്തിനൊപ്പം നെടുമുടി ആദ്യമായി ചേര്‍ന്നത്. വൈകാതെ നാടകത്തിലെ പ്രധാന നടനായി വളര്‍ന്ന വേണു ദൈവത്താര്‍, അവനവന്‍ കടമ്പ തുടങ്ങിയ സമൂഹ ശ്രദ്ധ നേടിയ നിരവധി നാടകങ്ങളില്‍ പ്രധാന കഥാപാത്രമായി മാറി.

ഇടക്കാലത്തു ജീവിക്കാനായി പാരലല്‍ കോളജ് അധ്യാപകന്റെയും മാധ്യമപ്രവര്‍ത്തകന്റെയും വേഷം കെട്ടി. ഒടുവില്‍ കാത്തുകാത്തിരുന്ന വേഷം അദ്ദേഹത്തെ തേടിയെത്തി. അര്‍ഹതയ്ക്കുള്ള അംഗീകാരം എന്നതുപോലെ. അരവിന്ദന്റെ തന്പ് എന്ന സിനിമയിലൂടെ അരങ്ങേറ്റം. പിന്നെ മലയാള സിനിമ കണ്ടതു നെടുമുടി വേണുവിന്റെ നിറഞ്ഞാട്ടമായിരുന്നു.

വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായി വേണു മലയാള സിനിമയില്‍ പിന്നീടുള്ള കാലം മുഴുവന്‍ നിറഞ്ഞുനിന്നു. ഗൗരവവും തമാശയുമെല്ലാം അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ വഴങ്ങി. സംഗീത പ്രാധാന്യമുള്ള രംഗങ്ങളില്‍ തന്റേതായ ഒരു അഭിനയ ശൈലി തന്നെ അദ്ദേഹം വളര്‍ത്തിയെടുത്തു. അതുകൊണ്ടു തന്നെ ക്ലാസിക്കല്‍ സംഗീതത്തിനു പ്രധാന്യമുള്ള മിക്ക സിനിമകളിലും അദ്ദേഹം ഒരു നിര്‍ണായക കഥാപാത്രമായി മാറി.

ഇന്ത്യന്‍, സര്‍വം താളമയം, അന്യന്‍ തുടങ്ങി ഏഴ് തമിഴ് സിനിമകളില്‍ അഭിനയിച്ചു. പൂരം എന്ന സിനിമ സംവിധാനം ചെയ്തു. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയുമെഴുതി. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1990-മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ആണ് അതില്‍ പ്രധാനം. 2003ല്‍ ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, 1987ലും 2003ലും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി. മാര്‍ഗത്തിലെ അഭിനയത്തിനു ക്യൂബയിലെ ഹവാനയില്‍ നടന്ന അന്തര്‍ ദേശീയ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ലഭിച്ചു.

സംഗീത പ്രാധാന്യമുള്ള ഹിസ്ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിനാണ് സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. വിടപറയും മുമ്പെയും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും മാര്‍ഗവും മികച്ച നടനുളള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി. ആണും പെണ്ണുമാണ് ഒടുവില്‍ പുറത്തു വന്ന ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

തമ്പ്, ആരവം, തകര, ചെറിയാച്ഛന്റെ ക്രൂരതകള്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, താരാട്ട്, ആലോലം, യവനിക, അപ്പുണ്ണി, വേനല്‍, തേനും വയമ്പും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, നാരദന്‍ കേരളത്തില്‍, സുഖമോ ദേവി, പഞ്ചാഗ്നി, താളവട്ടം, ചിത്രം, ചെപ്പ്, പാളങ്ങള്‍, കാട്ടിലെ പാട്ട്, ഓടരുതമ്മാവാ ആളറിയാം, പൂച്ചക്കൊരു മൂക്കുത്തി, പഞ്ചവടി പാലം, ആരണ്യകം, വൈശാലി, വന്ദനം, തേന്മാവിന്‍ കൊമ്പത്ത്, അക്കരെ അക്കരെ, ക്ഷണക്കത്ത്, ലാല്‍സലാം, സവിധം, മണിച്ചിത്രത്താഴ്, പെരുന്തച്ഛന്‍, ദേവരാഗം, കാലാപാനി, ഹരികൃഷ്ണന്‍സ്, നോര്‍ത്ത് 24 കാതം, പാവാട, ജോസഫ്, മധുരരാജ, യുവം.

ആലപ്പുഴ നെടുമുടിയില്‍ അധ്യാപക ദമ്പതികളായ പി .കെ. കേശവപിള്ളയുടെയും പി. കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22നാണ് ജനനം. കൊട്ടാരം എന്‍എസ് യുപി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലം മുതല്‍ മൃദംഗം, ഘടം എന്നിവ പരിശീലിച്ചു. ആലപ്പുഴ എസ്ഡി കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ സഹപാഠിയായ ഫാസില്‍ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്തു സജീവമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week