23.9 C
Kottayam
Thursday, June 4, 2026

‘പ്രവര്‍ത്തന മികവ്’ വിലയിരുത്തുന്നത് ‘പെറ്റി പിരിവ്’ പരിഗണിച്ച് അമര്‍ഷത്തില്‍ എംവിഡി ഉദ്യോഗസ്ഥര്‍

Must read

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ എ എം വി ഐമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മികവില്‍ ‘പെറ്റി പിരിവ്’ മാനദണ്ഡമാക്കിയതിനെക്കുറിച്ച്‌ വിവാദം.

205 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റം ട്രിബ്യൂണല്‍ നിര്‍ത്തിവച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട പരാതികളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തുന്നത്.

കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും, അസി. മോട്ടോര്‍വെഹിക്കിള്‍ ഇൻസ്‌പെക്ടേഴ്സ് അസോസിയേഷനുമാണ് പരാതിയുമായി രംഗത്തുള്ളത്. എൻഫോഴ്സ്‌മെന്റ് വിഭാഗത്തില്‍ മൂന്ന് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ എ എം വി ഐ ഉദ്യോഗസ്ഥരെ ആര്‍ ടി ഒ, എസ് ആര്‍ ടി ഒ ഓഫീസുകളിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം മുഴുവനായും അട്ടിമറിക്കപ്പെട്ടുവെന്നാണ് പരാതിയുടെ അടിസ്ഥാനം.

ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിമാസം നടത്തേണ്ട പരിശോധനകളുടെ എണ്ണം. കേസുകള്‍. പിഴയായി പിരിച്ചെടുക്കേണ്ട തുക എന്നിവയുടെ ടാര്‍ഗറ്റ് നിശ്ചയിച്ചുക്കൊണ്ടാണ് 2019 നവംബറില്‍ ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്.

- Advertisement -

സര്‍ക്കുലര്‍ അനുസരിച്ച്‌ പണം പിരിച്ചെടുക്കാതിരുന്നവര്‍ക്ക് പ്രവര്‍ത്തന മികവ് കുറവാണെന്ന് വിലയിരുത്തി സ്ഥലം മാറ്റം നല്‍കാതെ അവഗണിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എൻഫോഴ്സ്‌മെന്റില്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കുപോലും സ്ഥാപനങ്ങളില്‍ നിയമനം നല്‍കാതെ വെറും രണ്ടര വര്‍ഷം മാത്രം സര്‍വ്വീസുളളവര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ഓഫീസുകളിലെ സീനിയര്‍ ഉദ്യോഗസ്ഥരെ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിലേക്ക് മാറ്റി. അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നിഷേധിച്ചതെന്നാണ് സംഘടനകളുടെ ആരോപണം.

- Advertisement -

സര്‍വ്വീസില്‍ നിന്നും വിരമിക്കാൻ മൂന്ന് വര്‍ഷം മാത്രം അവശേഷിക്കുന്ന ഉദ്യോഗസ്ഥരെ പോലും എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലേക്ക് മാറ്റിയതും വലിയ പരാതിക്ക് കാരണമായിരുന്നു. നിലവിലുളള കേരള സര്‍വ്വീസ് ചട്ടത്തിലെ വ്യവസ്ഥകള്‍ മറികടന്ന് സ്വന്തക്കാരെ സൗകര്യമുളളയിടങ്ങളില്‍ കൊണ്ടുവരുന്നതിന് പ്രവര്‍ത്തന മികവ് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.

അതുപോലെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ഗതാഗത ബോധവത്കരണം പോലെയുളള പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കാതെ പെറ്റി പിരിവ് മാത്രം മാനദണ്ഡമാക്കിയതിനെതിരെയും ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week