24.1 C
Kottayam
Friday, June 5, 2026

മൂവാറ്റുപുഴയിൽ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായത് യുട്യൂബിലെ ‘എംസി മുന്നു’;മർദനത്തിൽ ശ്വാസകോശം തകർന്നു

Must read

മൂവാറ്റുപുഴ: വാളകത്ത് മറുനാടൻ ഹോട്ടൽ തൊഴിലാളിയും യുട്യൂബറുമായ അരുണാചൽ സ്വദേശി അശോക് ദാസ് (24) കൊല്ലപ്പെട്ടത് ആൾക്കൂട്ടക്കൊലയെന്ന് സ്ഥിരീകരിച്ചു. സംഘംചേർന്ന് കെട്ടിയിട്ടുള്ള വിചാരണയും മർദനവും മൂലമാണ് അശോക് ദാസ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ഡോക്ടറുടെ മൊഴിയുടെയും വിശദ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ആൾക്കൂട്ട കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടൊപ്പം അശോക് ദാസ് എത്തിയ വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടികളുടെ മൊഴികളും ഇവർ കൈമാറിയ ദൃശ്യങ്ങളും നിർണായകമായി. പെൺകുട്ടികൾ മജിസ്ട്രേറ്റിന് രഹസ്യമൊഴിയും നൽകി. സ്ഥലത്തെ മൊബൈൽ ദൃശ്യങ്ങളും കേസ് ആൾക്കൂട്ട വിചാരണയെന്ന് വ്യക്തമാക്കി. സംഭവത്തിൽ ഒരു വീട്ടിലെ മൂന്നു പേരടക്കം പത്ത് പേരാണ് അറസ്റ്റിലായത്. കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

വാളകം പടിഞ്ഞാറെ കുടിയിൽ വീട്ടിൽ ബിജീഷ് (44), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അമൽ (39), എള്ളും വാരിയത്തിൽ വീട്ടിൽ സനൽ (38), മുൻ പഞ്ചായത്തംഗം കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ വീട്ടിൽ ഏലിയാസ് കെ. പോൾ (55), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ വീട്ടിൽ സത്യകുമാർ (56), മക്കളായ കേശവ് സത്യൻ (20), സൂരജ് സത്യൻ (26), അറയൻകുന്നത്ത് വീട്ടിൽ എമിൽ (27), പുളിക്കപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണ (23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ്‌ ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് അശോക് ദാസ് ആൾക്കൂട്ട ആക്രമണത്തിന് വിധേയനായത്. വാളകം കവലയ്ക്കു സമീപം രണ്ട് സ്ത്രീകൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ അശോക് ദാസ് ഇവിടെ വെച്ച് അക്രമാസക്തനായി. അലമാരയുടെ ചില്ല് ഇടിച്ചുപൊട്ടിച്ചതിനെ തുടർന്ന് കൈമുറിഞ്ഞു. കൈമുറിഞ്ഞ് രക്തമൊഴുക്കിക്കൊണ്ട് റോഡിലെത്തിയ ഇയാളെ നാട്ടുകാർ ചോദ്യം ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി റോഡരുകിലെ ഇരുമ്പ് കാലിൽ കെട്ടിയിട്ടു. ഇതിനിടെയാണ് മർദനവും ആൾക്കൂട്ട വിചാരണയും നടന്നത്. രാത്രി 11 മണിയോടെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ മരിച്ചു. പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്താണ് അശോക് ദാസെന്നും ഇരുവരും ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.

- Advertisement -

അശോക് ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തുടക്കത്തിൽ സംശയത്തിലായിരുന്നെങ്കിലും പിന്നീട് അന്വേഷണം ചൂടുപിടിച്ചു. മരണം സംഭവിച്ചത് എങ്ങനെ എന്ന കാര്യത്തിൽ ആദ്യം വ്യക്തത ഉണ്ടായിരുന്നില്ല. കെട്ടിയിട്ടിരുന്ന അശോക് ദാസിന്റെ ശരീരത്തിൽ നിന്ന് രക്തം വാർന്നുപോയിരുന്നതും പോലീസിന് കൈമാറുമ്പോൾ ജീവനുണ്ടായിരുന്നതുമാണ് പോലീസിനെ സംശയത്തിലാക്കിയത്. അശോക് ദാസ് ആശുപത്രിയിൽ െവച്ച് മരിച്ചതോടെയാണ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയത്. വെള്ളിയാഴ്ച പുലർച്ചെതന്നെ പത്തുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് വൈകി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമാണ്. അതിനിടെ സ്ഥലത്തെത്തി പോലീസ് സംഘം വിവരങ്ങളും മൊഴികളും ശേഖരിച്ചു. കൊല്ലപ്പെട്ടയാളുമായി പരിചയമുള്ള പെൺകുട്ടികളുടെ രഹസ്യ മൊഴിയും വൈകാതെ രേഖപ്പെടുത്തി. ഇവരിൽ നിന്നുകിട്ടിയ വിവരങ്ങളും ചില ദൃശ്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ചേർത്തുവെച്ചാണ് പോലീസ് സംഭവത്തിൽ വ്യക്തത വരുത്തിയത്. ഇതോടെ സംഭവത്തിൽ ഉൾപ്പെട്ട പലരെയും തിരിച്ചറിയാൻ കഴിഞ്ഞു.

- Advertisement -

പോലീസ് സ്ഥലത്തെത്താനും ആശുപത്രിയിലെത്തിക്കാനും വൈകി എന്നുമുള്ള ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ പോലീസ് വെള്ളിയാഴ്ച പകലും രാത്രിയും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തി. ഡിവൈ.എസ്.പി. എ.ജെ. തോമസ്, ഇൻസ്പെക്ടർമാരായ ബി.കെ. അരുൺ, രവി സന്തോഷ്, എസ്.ഐ. മാരായ ശാന്തി, വിഷ്ണു, ദിലീപ് കുമാർ, പി.കെ. വിനാസ്, പി.കെ. ഗിരീഷ്, എ.എസ്.ഐ.മാരായ എം.കെ. ഗിരിജ, ജയകുമാർ, ജോജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ്, ധനേഷ്, നിഷാന്ത് കുമാർ, മിഥുൻ ഹരിദാസ്, ഫൈസൽ, ഷിബു, അനുമോൾ, മജു, ഷണ്മുഖൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.

കൊല്ലപ്പെടും മുൻപ് അശോക് ദാസ് എത്തിയ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടികൾ മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകി. അശോക് ദാസിന് അനുകൂലമായി പോലീസിലും ഇവർ മൊഴി നൽകി. അശോക് ദാസ് തങ്ങളുടെ സുഹൃത്താണെന്നും മദ്യലഹരിയിൽ വീട്ടിലെ അലമാരച്ചില്ല് പൊട്ടിച്ചപ്പോഴുണ്ടായ മുറിവാണ് കൈയിലുണ്ടായിരുന്നതെന്നുമാണ് ഇവർ പറഞ്ഞത്. വീട്ടിൽ നിന്നിറങ്ങിപ്പോയ ഇയാളെ വഴിയിൽ വെച്ച് തടഞ്ഞുനിർത്തി സംഘം ചേർന്ന് മർദിച്ചുവെന്നും ഇവർ മൊഴി നൽകി. മർദനത്തിന്റെ ദൃശ്യങ്ങളും മറ്റും ഇവർ കൈമാറുകയും ചെയ്തു. പോലീസ് പിടിച്ചെടുത്ത ഫോണുകളിലെ ദൃശ്യങ്ങൾ പലതും മാച്ചുകളഞ്ഞിരുന്നെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കും. ദൃശ്യങ്ങൾ കിട്ടുന്നതോടെ മാത്രമേ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂ. അൻപതോളം പേർ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

- Advertisement -

കൊല്ലപ്പെട്ടത് യുട്യൂബിലെ ‘എംസി മുന്നു’

മൂവാറ്റുപുഴയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി മരിച്ച അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (26) യുട്യൂബറെന്ന് പോലീസ്. ‘എംസി മുന്നു’ എന്ന പേരിൽ യുട്യൂബിൽ 13 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഹിന്ദി ഭാഷയിലെ ഗാനങ്ങൾക്കൊപ്പം ചുവടുവെക്കുന്ന വീഡിയോകളാണ് ഇവയെല്ലാം. 12 ദിവസം മുൻപാണ് ലോസ്റ്റ് ഓഫ് ടൈം എന്ന അവസാന വീഡിയോ അപ്‍ലോഡ് ചെയ്തത്. മൂവായിരത്തി അഞ്ഞൂറോളം പേർ ഇതു കണ്ടുകഴിഞ്ഞു. മൂവാറ്റുപുഴയിൽ ഹോട്ടൽ ജീവനക്കാരനായ ഇയാൾ ഒരു വർഷം മുൻപാണ് യുട്യൂബിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്ത് തുടങ്ങിയത്. ആൾക്കൂട്ട ആക്രമണത്തിൽ അശോക് ദാസ്‌ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഭവം അറിഞ്ഞ ശേഷം വീഡിയോയ്ക്കു താഴെ ആദരാഞ്ജലികൾ അർപ്പിച്ചുള്ള കമന്റുകളാണു വരുന്നത്. ഹോട്ടൽ ജീവനക്കാരനായിരുന്ന അശോക് ദാസ്‌ ഏതാനും നാളുകളായി വാളകത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.

ശ്വാസകോശം തകർന്നു, തലച്ചോറിനും ആഘാതം

കൊല്ലപ്പെട്ട അശോക്ദാസ് അതിക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്വാസകോശം തകർന്ന നിലയിലാണ്. തലച്ചോറിലും ആഘാതമേറ്റു. ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകളോ പരിക്കുകളോ ഇല്ല. തലയുടെ ഒരു ഭാഗത്തുതന്നെ നിരന്തരമായി അടിക്കുകയോ ഇടിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. ചവിട്ടുകയോ തുടർച്ചയായി ഇടിക്കുകയോ ചെയ്തതിന്റെ ഫലമായാണ് ശ്വാസകോശം തകർന്നത്. വീഴ്ചയിൽ സംഭവിക്കാവുന്ന തരത്തിലുള്ള പോറലുകളോ മുറിവോ ചതവോ ഇല്ലാത്തതും മർദനമാണ് മരണകാരണമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു.

ശനിയാഴ്ച ഉച്ചയോടെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. അശോക് ദാസിനെ കെട്ടിയിട്ട സ്ഥലം, ഇയാൾ ഓടിയ വഴികൾ, സ്ഥലങ്ങൾ, പെൺകുട്ടികൾ താമസിച്ചിരുന്ന വാടക വീട് എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും സംഭവം നടക്കുമ്പോൾ ഒട്ടേറെ പേരുണ്ടായിരുന്നുവെന്നും ഇവിടെ തങ്ങളെത്തുമ്പോഴേക്കും ആളെ കെട്ടിയിട്ടിരുന്നുവെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week