27.7 C
Kottayam
Friday, May 3, 2024

ഇബ്രാഹിം കുഞ്ഞിന് സീറ്റില്ല,ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു, കാൽ നൂറ്റാണ്ടിനു ശേഷം വനിതാ സ്ഥാനാർത്ഥി

Must read

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

അഴിമതിക്കേസിൽ പ്രതിയായ വി.കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എം.സി കമറുദീനേയും ഒഴിവാക്കിയപ്പോൾ 1996 ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാർഥി ലീഗ് പട്ടികയിൽ ഇടംപിടിച്ചു. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദ് മത്സരിക്കും. 1996 ൽ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ വനിതാ ലീഗ് മുൻ അധ്യക്ഷ ഖമറുന്നീസ അൻവർ മത്സരിച്ച ശേഷം ലീഗ് ഇതാദ്യമായാണ് വനിതയ്ക്ക് സ്ഥാനാർഥിത്വം നൽകുന്നത്. കുന്നമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാർഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും.

1മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്

2. കാസറഗോഡ് : എന്‍എ നെല്ലിക്കുന്ന്

3. അഴീക്കോട് : കെ.എം ഷാജി

4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള

5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള

6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്

7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)

8. തിരുവമ്പാടി : സി.പി.ചെറിയ മുഹമ്മദ്

9. മലപ്പുറം : പി. ഉബൈദുല്ല

10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം

12. ഏറനാട് : പി. കെ ബഷീര്‍

13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്

14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം

15. താനൂര്‍ : പി.കെ. ഫിറോസ്

16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍

17. മങ്കട : മഞ്ഞളാംകുഴി അലി

18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി

19. തിരൂര്‍ : കുറുക്കോളി മൊയ്തീന്‍

20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍

21. തിരൂരങ്ങാടി : കെ.പി.എ. മജീദ്

22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍

23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍

24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍

25. കോങ്ങാട് : യു.സി. രാമന്‍

26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും

27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week